Skip to main content

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ നിർദേശത്തിനെതിരെ പൊതുജനാഭിപ്രായം ഉയർത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും മറ്റ്‌ അവശ്യവസ്‌തുക്കളുടെയും വർധിച്ചുവരുന്ന വില, തൊഴിലില്ലായ്‌മയും അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവൽക്കരണവും, സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നീ വിഷയങ്ങളാണ്‌ പ്രചാരണവാരത്തിൽ ഉയർത്തുക.

പാർലമെന്റ്‌, നിയമസഭകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ ഒരേ സമയം തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കം പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും. പാർലമെന്റിനും നിയമസഭകൾക്കും അഞ്ച്‌ വർഷ കാലാവധി എന്ന ഭരണഘടനാ ലംഘനമാണിത്‌. ഇതുവഴി എല്ലാ അധികാരവും ഒരു നേതാവിൽ നിക്ഷിപ്‌തമാക്കുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനം നിലവിൽവരികയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യും.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില ഉടൻ കുറയ്‌ക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കൊല്ലം ഏപ്രിലിനുശേഷം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 18 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്നത്‌ മോദിസർക്കാർ ഇടപെട്ട്‌ വിലക്കി. ഉയർന്ന ഇന്ധനവില എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന്‌ ഇടയാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതി വഴി പണം തട്ടിയെടുത്തെന്ന പരാതിയിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ ബംഗളൂരു പ്രത്യേക കോടതിയുടെ നിർദേശപ്രകാരം എടുത്ത കേസിൽ ശരിയായ അന്വേഷണം വേണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.