Skip to main content

ടെലികോം പൊതുമേഖലയെ തകർക്കുന്നബിജെപിയുടെ കുത്സിത നീക്കങ്ങളുടെ അവസാന അധ്യായമാണ് BSNL ടവറുകൾ പാട്ടത്തിന് കൊടുക്കുന്നതും പൊതുസ്വത്തുക്കളുടെ വില്പനയും

കേരളത്തിലെ ബിഎസ്എൻഎൽ-ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കർ ഭൂമി ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. ഓരോ കേന്ദ്രത്തിലും നിലവിലുള്ള എക്സ്ചേഞ്ചിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി കിഴിച്ച് മിച്ചം വരുന്ന ഭൂമി ആണത്രേ ഇത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം, ആലുവ, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിക്കാണ് സെന്റിന് ശരാശരി 2.15 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ, എംടിഎൻഎംഎൽ തുടങ്ങിയവ തങ്ങളുടെ സ്വത്തുക്കൾ മോണിറ്റൈസ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിനെ വിമർശിച്ചുകൊണ്ട് ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് 28 കേന്ദ്രങ്ങളുടെ ഭൂമിയും അവയുടെ വാല്യുവേഷൻ വിലയും തയ്യാറാക്കിക്കൊണ്ട് വീണ്ടും കത്ത് അയച്ചത്. (കേരളത്തിലെ ബിഎസ്എൻഎൽ കേന്ദ്രങ്ങളിൽ വില്പനയ്ക്ക് ഉദ്ദേശിക്കുന്ന ഭൂമിയുടെ ലിസ്റ്റ് ആദ്യ കമന്റിൽ)
സംസ്ഥാന സർക്കാരിനെ ഈ നീക്കത്തെക്കുറിച്ച് അറിയിക്കാൻപോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. അതിന് അവർക്ക് നിയമപരമായ അവകാശം ഇല്ല. ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ സെക്ഷൻ 3 (f) (iv) പ്രകാരമുള്ള “പൊതു ആവശ്യ”ത്തിനുവേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയിട്ടുള്ള ഭൂമിയാണിത്. കേന്ദ്ര സർക്കാരിന്റെ കമ്പനികൾക്കുവേണ്ടി മാത്രം ഉപയോഗപ്പെടുത്താനുള്ള ഈ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
ഇതിനുപുറമേ ബിഎസ്എൻഎല്ലിന്റെ 4000 മൊബൈൽ ടവറുകൾ റിലയൻസ് ജിയോക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ട്. ഇതുപോലെ തന്നെ ഫൈബർ ഓപ്ടിക് നെറ്റുവർക്കും ജിയോക്ക് ലഭ്യമാക്കും. ബിഎസ്എൻഎല്ലിന്റെ വാണിജ്യ എതിരാളിയായിട്ടുള്ള ജിയോയ്ക്ക് അനുകൂലമായ വ്യവസ്ഥകളിലാണ് ഈ കരാർ ഉണ്ടാക്കാൻ നീക്കം.
ടെലികോം പൊതുമേഖലയെ തകർക്കുന്നതിന് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത നീക്കങ്ങളുടെ ഏറ്റവും അവസാനത്തെ അധ്യായമാണ് സ്വത്തുക്കളുടെ വില്പനയും ബിഎസ്എൻഎല്ലിന്റെ ടവറുകളും മറ്റും സ്വകാര്യ എതിരാളികൾക്ക് പാട്ടത്തിന് കൊടുക്കുന്നതും.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ