Skip to main content

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സഖാവ് എം എം ലോറൻസിന്റേത്‌

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌ സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌.
അരനൂറ്റാണ്ടിലേറെ അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കുമ്പോഴാണ്‌ അദ്ദേഹവുമായി അടുത്ത്‌ പരിചയപ്പെടുന്നത്‌. തുടർന്നിങ്ങോട്ട്‌ എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയജീവിതത്തിൽ പ്രചോദനം പകരുന്നതായിരുന്നു. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. ഇടപ്പള്ളി സമര നായകനായിരുന്ന അദ്ദേഹത്തിന്‌ ക്രൂരമായ പൊലീസ്‌ മർദനത്തിനിരയാകേണ്ടി വന്നു. രണ്ടുവർഷത്തോളമാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാ കാലത്തും അദ്ദേഹം ദീർഘനാൾ ജയിലിലടയ്‌ക്കപ്പെട്ടു. പൊലീസ്‌ മർദനത്തിനും തടവറകൾക്കും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. വർധിതവീര്യത്തോടെ അദ്ദേഹം സാധാരണക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ സമരരംഗത്ത്‌ സജീവമായി.
എൽഡിഎഫ്‌ കൺവീനർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ലഭിച്ച അവസരങ്ങളെല്ലാം സാധാരണക്കാന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ജനപ്രതിനിധിയെന്ന നിലയിൽ ലോക്‌സഭയെയും അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരവേദിയാക്കി മാറ്റി.
അടുത്തിടെ എറണാകുളത്ത്‌ പോയപ്പോൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. കേരളത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ്‌ അവസാന കൂടിക്കാഴ്‌ചയിലും അദ്ദേഹം സംസാരിച്ചത്‌. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.