Skip to main content

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്

സഖാവ് കെ കെ ശൈലജ ടീച്ചർക്കുനേരെ തെരഞ്ഞെടുപ്പുകാലത്ത് അതിനിന്ദ്യമായ വ്യക്തിധിക്ഷേപമാണ് വടകരയിലുണ്ടായത്. ഒരു സ്ത്രീ എന്ന നിലയിൽ ടീച്ചർക്കുനേരെയുണ്ടായ ലൈംഗികച്ചുവയുള്ള അധിക്ഷേപവും ഓൺലൈൻ ആക്രമണവുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ പ്രവർത്തനരീതിയെ വലിച്ചു താഴ്ത്തുന്നതായി.
വടകരയിലെ യുഡിഎഫിലെ ഒരു കക്ഷിയായ ആർഎംപിയുടെ സൈദ്ധാന്തികൻ എന്ന് അവകാശപ്പെടുന്ന കെ എസ് ഹരിഹരൻ ഇന്നു നടത്തിയ പ്രസ്താവന ഇത്തരം ജീർണരാഷ്ട്രീയത്തിൻറെ ഏറ്റവും പുതിയ താഴ്ന്ന നിലയായി. “ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, ..................ടെ പോർണോ വീഡിയോ ഉണ്ടാക്കിയെന്ന്‌ പറഞ്ഞാൽ നമുക്ക്‌ കേട്ടാൽ മനസിലാകും" എന്നാണ്‌ ഹരിഹരൻ പ്രസംഗിച്ചത്‌. ആണധികാരരാഷ്ട്രീയം പൊതുജീവിതത്തിൽ നിന്നുതന്നെ സ്ത്രീകളെ അകറ്റിനിറുത്തുന്ന വഴിയാണിത്. രാഷ്ട്രീയപ്രവർത്തകർ മാത്രമല്ല, കലയോ സാഹിത്യമോ ഉദ്യോഗമോ ഏതു പൊതുരംഗത്തായാലുമുള്ള സ്ത്രീകളെ ഓടിക്കാൻ മുഖ്യമായും തീവ്രവലതുപക്ഷരാഷ്ട്രീയം ചെയ്യുന്നതാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വേദിയിലിരിക്കെയായിരുന്നു സംസ്കാരശൂന്യമായ ഈ പ്രസംഗം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആർഎംപി നേതാവ് കെ കെ രമ എന്നിവർ കെ എസ് ഹരിഹരൻറെ ഈ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പ്രസംഗത്തെ തള്ളിക്കയണമെന്നു ഞാൻ ആവശ്യപ്പെടുന്നു.
വടകരയിൽ ശൈലജടീച്ചർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രതികരിച്ച ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകർക്കെതിരെ പ്രസ്താവനയുമായി വന്ന ചില എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും കെ എസ് ഹരിഹരന്റെ ഈ പ്രസംഗത്തോടെ തങ്ങളുടെ നിലപാട് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം ആണധികാരരാഷ്ട്രീയത്തോടും പൊരുതിയിട്ടേ ഒരു ആധുനികകേരളം കെട്ടിപ്പടുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.