Skip to main content

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്. ഒരു സ്ത്രീയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച ആഭാസനായ വ്യക്തിക്കെതിരെ പ്രതികരിച്ചു എന്നതാണ് ഇവർ മേയർക്ക് എതിരെ ആരോപിക്കുന്ന കുറ്റം. മേയർ ആര്യ രാജേന്ദ്രനോട് ഒടുങ്ങാത്ത കലിയാണ് കോൺഗ്രസിനും ബിജെപിക്കും ഉള്ളത്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്നും തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മോഡിയെ വിമാനത്താവളത്തിൽ ബിജെപിയുടെ മേയർ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. 35 കൗൺസിലർമാർ ബിജെപിക്ക് ഉണ്ടായിരുന്നതും നഗരത്തിലെ കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയും കയ്യിലുള്ള കോടിക്കണക്കിനു രൂപയുമാണ് ഈ വെല്ലുവിളി ഉയർത്താൻ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ബിജെപിയുടെ ആ ആഗ്രഹം പൂവണിഞ്ഞില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്നതിൽ നിന്ന് ഒരു വാർഡ് പോലും കൂടുതൽ ജയിക്കാൻ അവർക്ക് സാധിച്ചില്ല. ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയ കോൺഗ്രസ് വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി സ: ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്ത് അധികാരമേറ്റു. അന്നുമുതൽ തുടങ്ങിയതാണ് ബിജെപിയുടെയും കോൺഗ്രസുകാരുടെയും ഈ ഹാലിളക്കം. നഗരസഭാ ഭരണം തടസ്സപ്പെടുത്താനും സ : ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഈ സംഘം നിരന്തരമായി പരിശ്രമിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളിൽ ചൂളി പോകുന്ന ആളല്ല താനെന്ന് സ: ആര്യ രാജേന്ദ്രൻ തെളിയിച്ചു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കായി. സ്മാർട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടത്തിന് ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക നഗരം തിരുവനന്തപുരമാണ്. ഓരോ തവണയും കോൺഗ്രസ് - ബിജെപി - മാധ്യമ സംഘങ്ങളുടെ അപവാദ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ കാലയളവിൽ തന്നെയാണ് നഗരസഭയിലെ മൂന്ന് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. മൂന്നിടത്തും എൽഡിഎഫ് നല്ല വിജയം കൈവരിച്ചു. അതുമാത്രമല്ല വർഷങ്ങളായി ബിജെപി കൈവശം വച്ചിരുന്ന വെള്ളാർ വാർഡ് പിടിച്ചെടുക്കുകയും ചെയ്തു. അതോടുകൂടി എല്ലാ സീമകളും ലംഘിച്ചുള്ള ആക്രമണങ്ങളാണ് ഇവർ മേയർക്കെതിരെ നടത്തുന്നത്. കയ്യിൽ കിട്ടുന്ന ഏതു വടിയുമെടുത്ത് സിപിഐ എമ്മിനെതിരെ ഓങ്ങാൻ വേണ്ടി എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ബസ്സിലെ ഡ്രൈവർ സിഐടിയുന്റെ ആളും ആര്യയുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും യുവതിയും ആയിരുന്നെങ്കിൽ കെഎസ്ആർടിസി ജീവനക്കാരന്റെ ആക്രമണങ്ങളുടെ കഥകൾ ഈ മാധ്യമങ്ങൾ ചികഞ്ഞു കണ്ടെത്തിയേനെ. മാത്രമല്ല സിഐടിയു കാരനായ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ ധാർമിക ഉത്തരവാദിത്വം ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ വരെ ആരോപിക്കാൻ ഈ മാധ്യമ ഭീമന്മാർ മടികാണിക്കില്ലായിരുന്നു. സ. ആര്യ രാജേന്ദ്രന് നേരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.