Skip to main content

വിദ്വേഷ പ്രസംഗം; മോദിക്കും ബിജെപിയ്ക്കുമെതിരെ നടപടി എടുക്കണം, മതസ്പർധ വളർത്താൻ ശ്രമിച്ചതിന് മോദിക്കെതിരെ കേസെടുക്കണം

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ തെരഞ്ഞെടുപ്പ്‌ റാലിയ്‌ക്കിടെ മുസ്ലീങ്ങൾക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. വർഗീയ വികാരങ്ങൾ ഇളക്കിവിട്ട്‌ വിദ്വേഷം സൃഷ്ടിച്ചതിന്‌ മോദിയ്‌ക്കെതിരായി കേസെടുക്കണമെന്നും സ. യെച്ചൂരി ആവശ്യപ്പെട്ടു. മോദി നടത്തിയ വിദ്വേഷപ്രസംഗത്തെ കുറിച്ച്‌ വിവിധ ദിനപത്രങ്ങളിൽ വന്ന റിപ്പോർട്ടുകളും പരാതിയ്‌ക്കൊപ്പം കൈമാറി.

രാജസ്ഥാനിൽ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ്‌ മോദി നടത്തിയത്‌. മുസ്ലീങ്ങളെ പേരെടുത്ത്‌ പരാമർശിച്ചുകൊണ്ട്‌ ‘നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ’യെന്നാണ്‌ മോദി റാലിയിൽ പങ്കെടുത്തവരോട്‌ ചോദിച്ചത്‌. ദിനപത്രങ്ങൾക്ക് പുറമെ മറ്റ്‌ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മോദിയുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവെയ്‌ക്കുന്നത്‌ ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുന്നതിനെതിരെയും മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതിനെതിരെയുമെല്ലാം തെരഞ്ഞെടുപ്പ്‌ കമീഷൻ രാഷ്ട്രീയ പാർടികൾക്ക്‌ കൃത്യമായ ഉപദേശം നൽകാറുണ്ട്. മാർച്ച്‌ ഒന്നിന്‌ കമീഷൻ പുറത്തുവിട്ട സർക്കുലറിലും കൃത്യമായ മാർഗനിർദേശങ്ങളുണ്ട്‌. മോദിയുടെ പ്രസംഗം കമീഷന്റെ നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശങ്ങൾക്ക്‌ വിരുദ്ധമായി മോദി നടത്തിയിട്ടുള്ള ചട്ടലംഘനങ്ങൾ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്‌ഠയും മറ്റും പരാമർശിച്ച്‌ മതവികാരം ഇളക്കിവിട്ട്‌ മോദി നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 13ന്‌ പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കൾ രാമന്‌ എതിരാണ്‌ എന്ന തരത്തിൽ മോദി നടത്തിയ പരാമർശങ്ങൾ ആ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദൗർഭാഗ്യവശാൽ ഒരു നടപടിയും ഉണ്ടായില്ല.

ഒരു മതവിഭാഗത്തെയാണ്‌ ഇപ്പോൾ കൃത്യമായി ലക്ഷ്യംവെച്ചത്‌. ഇത്തരം വിദ്വേഷപ്രസംഗങ്ങൾ നടത്തിയതിന്‌ നേതാക്കൾക്ക്‌ വിലക്കേർപ്പെടുത്തിയ കീഴ്‌വഴക്കമുണ്ട്‌. ഇപ്പോഴത്തെ പരാതി പരിഗണിച്ച്‌ എത്രയും വേഗത്തിൽ മോദിക്കും ബിജെപിയ്‌ക്കുമെതിരായി നടപടിയെടുക്കണം. മതസ്പർധ വളർത്താൻ ശ്രമിച്ചതിന് മോദിക്കെതിരെ കേസെടുക്കണം. പൊതു സംവാദങ്ങളും ചർച്ചകളും ഇനിയും മോശമാകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണം. നടപടിക്ക്‌ തയ്യാറായില്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യത കൂടുതൽ ഇടിയുകയും സ്വതന്ത്രവും നീതിയുക്തവുമായുള്ള തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുമെന്ന് സ. യെച്ചൂരി പരാതിയിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.