Skip to main content

ആർഎസ്എസ് അജണ്ടയുമായി കോൺഗ്രസ് സമരസപ്പെട്ടു

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല. അഭയാർത്ഥികളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാറില്ല. പൗരത്വ ഭേദഗതി നിയമത്തെ ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു. ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു. എന്നാൽ, കേരളത്തിലെ 18 യുഡിഎഫ് എംപിമാർ സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധത്തിലെവിടെയുമുണ്ടായില്ല. കോൺഗ്രസിനെ എവിടെയും കണ്ടില്ല. നിരവധി കമ്യൂണിസ്റ്റ് നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസുകാരുടെ പേര് കേട്ടോ? കേരളം ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ ആദ്യ സംസ്ഥാനമാണ്. കേന്ദ്രം നടപ്പിലാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്ന് കെപിസിസി പ്രസിഡൻ്റ് ചോദിച്ചു. പിന്നാലെ കോൺഗ്രസ് യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻമാറി. ദേശീയ നേതൃത്വം പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനുള്ള കാരണം ഇതാണ്. പറയുന്നത് ശരിയല്ലെങ്കിൽ രാഹുൽ ഗാന്ധി പറയട്ടെ. പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടം വന്നപ്പോൾ കോൺഗ്രസിൻ്റെ ശബ്ദം കേട്ടോ? രാഹുൽ ഗാന്ധി രാജ്യത്തൊരു യാത്ര നടത്തുകയായിരുന്നു. ആ യാത്രയിൽ ലോകത്തുള്ള പ്രശ്നങ്ങളും രാജ്യത്തുള്ള പ്രശ്നങ്ങളും പരാമർശിച്ചു. എന്നാൽ, ഇക്കാര്യം മാത്രം പറഞ്ഞില്ല. കോൺഗ്രസ് പ്രകടന പത്രികയിൽ ഇക്കാര്യം മിണ്ടുന്നില്ല. പ്രകടന പത്രികയുടെ കരടിൽ സിഎഎ ഉണ്ടായിരുന്നു. എന്നാൽ, നേതാക്കൾ അതിപ്പോൾ പറയേണ്ടെന്ന് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇക്കാര്യം പുറത്ത് വിട്ടു.

കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിനോട് സമരസപ്പെട്ടു പോകുകയാണ് കോൺഗ്രസ്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ