Skip to main content

ഇലക്ടറൽ ബോണ്ട്‌, പ്രതിപക്ഷ നേതാവ്‌ പച്ചനുണ പറയുന്നു

സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ്‌ നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന്‌ തെളിവുണ്ടെന്നാണ്‌ അവകാശവാദം. തെളിവ്‌ കാണിക്കൂ എന്ന്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത്‌ പിന്നീടാവാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പച്ചനുണക്ക്‌ എങ്ങനെയാണ്‌ തെളിവ്‌ ഹാജരാക്കുക. രാജ്യം മുഴുവൻ അറിയാവുന്ന കാര്യത്തിൽ നുണ പറഞ്ഞ്‌ എന്തിനാണ്‌ അദ്ദേഹം പരിഹാസ്യനാകുന്നത്‌.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌ത ഏക പാർടിയാണ്‌ സിപിഐ എം. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളും അഴിമതിയുടെ ചില്ലിക്കാശ്‌ കൈപ്പറ്റിയിട്ടില്ല. 8,251 കോടി ബിജെപിയും 1,252 കോടി കോൺഗ്രസും വാങ്ങി. അതേക്കുറിച്ച്‌ ഞങ്ങൾ പറയുക തന്നെ ചെയ്യും. ഇലക്ടറൽ ബോണ്ടിലൂടെ ഇപ്പോൾ പണം വാങ്ങാൻ പറ്റാത്തത്‌ സുപ്രീം കോടതി ഇത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടാണെന്ന്‌ സതീശന്‌ അറിയാം. ഇതിനായി മുന്നിൽ നിന്ന പാർടി ബോണ്ട്‌ വാങ്ങിയെന്ന്‌ പറയുമ്പോൾ മറുപടി പറയേണ്ടത്‌ മറ്റൊരു രീതിയിലാണ്‌. ബഹുമാന്യ വ്യക്തിത്വം ആയതുകൊണ്ട്‌ അത്‌ പറയുന്നില്ല. അത്‌ പറഞ്ഞതായി കണക്കാക്കിക്കൊള്ളണം.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതിയെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന രാഷ്ട്രീയം പറയുമ്പോൾ അതിനും മറുപടിയായി പ്രതിപക്ഷ നേതാവ്‌ നുണ പറയുകയാണ്‌. ഇത്രാമത്തെ പേജിൽ ഇത്രാമത്തെ ഖണ്ഡികയിൽ പൗരത്വഭേദഗതി പരാമർശമുണ്ടെന്നാണ്‌ സതീശന്റെ വാദം. ആ പേജിലും പത്രികയിലും പൗരത്വഭേദഗതി എന്ന വാക്കേയില്ല. കരട്‌ പത്രിക ഉണ്ടാക്കിയപ്പോൾ അതിൽ പൗരത്വഭേദഗതിയെക്കുറിച്ചുണ്ടായിരുന്നു എന്നാണ്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പുറത്തുവിട്ട വിവരം. പ്രകടന പത്രികയിൽ ആലോചിച്ച്‌ ഒഴിവാക്കിയതാണ്‌ എന്നാണ്‌ ഇതിലൂടെ മനസ്സിലാവുന്നത്‌. അത്‌ ഗൗരവം കൂട്ടുന്നതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.