Skip to main content

ഇലക്ടറൽ ബോണ്ട്‌, പ്രതിപക്ഷ നേതാവ്‌ പച്ചനുണ പറയുന്നു

സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ്‌ നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന്‌ തെളിവുണ്ടെന്നാണ്‌ അവകാശവാദം. തെളിവ്‌ കാണിക്കൂ എന്ന്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത്‌ പിന്നീടാവാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പച്ചനുണക്ക്‌ എങ്ങനെയാണ്‌ തെളിവ്‌ ഹാജരാക്കുക. രാജ്യം മുഴുവൻ അറിയാവുന്ന കാര്യത്തിൽ നുണ പറഞ്ഞ്‌ എന്തിനാണ്‌ അദ്ദേഹം പരിഹാസ്യനാകുന്നത്‌.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌ത ഏക പാർടിയാണ്‌ സിപിഐ എം. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളും അഴിമതിയുടെ ചില്ലിക്കാശ്‌ കൈപ്പറ്റിയിട്ടില്ല. 8,251 കോടി ബിജെപിയും 1,252 കോടി കോൺഗ്രസും വാങ്ങി. അതേക്കുറിച്ച്‌ ഞങ്ങൾ പറയുക തന്നെ ചെയ്യും. ഇലക്ടറൽ ബോണ്ടിലൂടെ ഇപ്പോൾ പണം വാങ്ങാൻ പറ്റാത്തത്‌ സുപ്രീം കോടതി ഇത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടാണെന്ന്‌ സതീശന്‌ അറിയാം. ഇതിനായി മുന്നിൽ നിന്ന പാർടി ബോണ്ട്‌ വാങ്ങിയെന്ന്‌ പറയുമ്പോൾ മറുപടി പറയേണ്ടത്‌ മറ്റൊരു രീതിയിലാണ്‌. ബഹുമാന്യ വ്യക്തിത്വം ആയതുകൊണ്ട്‌ അത്‌ പറയുന്നില്ല. അത്‌ പറഞ്ഞതായി കണക്കാക്കിക്കൊള്ളണം.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതിയെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന രാഷ്ട്രീയം പറയുമ്പോൾ അതിനും മറുപടിയായി പ്രതിപക്ഷ നേതാവ്‌ നുണ പറയുകയാണ്‌. ഇത്രാമത്തെ പേജിൽ ഇത്രാമത്തെ ഖണ്ഡികയിൽ പൗരത്വഭേദഗതി പരാമർശമുണ്ടെന്നാണ്‌ സതീശന്റെ വാദം. ആ പേജിലും പത്രികയിലും പൗരത്വഭേദഗതി എന്ന വാക്കേയില്ല. കരട്‌ പത്രിക ഉണ്ടാക്കിയപ്പോൾ അതിൽ പൗരത്വഭേദഗതിയെക്കുറിച്ചുണ്ടായിരുന്നു എന്നാണ്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പുറത്തുവിട്ട വിവരം. പ്രകടന പത്രികയിൽ ആലോചിച്ച്‌ ഒഴിവാക്കിയതാണ്‌ എന്നാണ്‌ ഇതിലൂടെ മനസ്സിലാവുന്നത്‌. അത്‌ ഗൗരവം കൂട്ടുന്നതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.