Skip to main content

സ. കെ വി രാമകൃഷ്ണന് ആദരാഞ്‌ജലികൾ

കർഷക പ്രസ്ഥാനത്തിന്റെ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ. കെ വി രാമകൃഷ്ണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കാർഷിക ജില്ലയായ പാലക്കാട്ട് നിന്ന് കർഷകപ്രസ്ഥാനത്തിലൂടെ വളർന്ന അദ്ദേഹം കേരളത്തിന്റെയാകെ കർഷക പ്രസ്ഥാനത്തെ നയിച്ചു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കുമരനെല്ലൂർ ജനിച്ച അദ്ദേഹം ബാലസംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പ്രവർത്തകനായിരുന്നു. തുടർന്ന് കർഷകസംഘത്തിലും പാർടി സംഘടനാ രംഗത്തും പ്രവർത്തിച്ചു. തൃത്താല മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കാനാണ് പാലക്കാട്ടേക്ക് വന്നത്. പാർടിയുടെ അട്ടപ്പാടി, പാലക്കാട്, ചിറ്റൂർ എന്നീ ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വളരെ ദുഷ്കരമായ ഒരു കാലഘട്ടത്തിലാണ് കെവിആർ അട്ടപ്പാടി ഏരിയാ സെക്രട്ടറിയായത്. ഓരോ കേഡറുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ ചുമതലകൾ ഏൽപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. പാർടി പ്രവർത്തകരെ കൂട്ടി യോജിപ്പിച്ച് പാർടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും പാർടി പ്രവർത്തനങ്ങളിൽ പരമാവധി സജീവമായിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനത്തിനും പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.