Skip to main content

നെല്ല്‌ സംഭരണം; കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു വസ്‌തുത മറച്ച്‌ യുഡിഎഫ് എംപിമാരും കേരളത്തിനെതിരെ തിരിഞ്ഞു

നെല്ല്‌ സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും യുഡിഎഫ്‌ എംപിമാരടക്കം വസ്‌തുത മറച്ച്‌ കേരളത്തിനെതിരെ തിരിഞ്ഞു. കേരളത്തിന്റെ വീഴ്‌ചയാണെന്ന്‌ ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു.

കോൺഗ്രസും ബിജെപിയും സമരവും നടത്തി. കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്നും കേരളം കള്ളംപറയുകയാണെന്നും പറഞ്ഞത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌. എന്നാൽ ഇപ്പോൾ അഞ്ചുവർഷത്തെ കുടിശ്ശിക 852 കോടി കേന്ദ്രം സംസ്ഥാനത്തിന്‌ നൽകിയ വാർത്ത പുറത്തുവരികയാണ്‌. 756 കോടി ഇനിയും തരാനുണ്ട്‌. കേരളം കണക്കുകൊടുക്കാത്തതിനാലാണ്‌ തുക ലഭിക്കാതിരുന്നതെന്ന്‌ പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ കേന്ദ്ര പിഴവാണെന്ന്‌ സമ്മതിക്കുന്നു. പിഴവല്ല, ബോധപൂർവമായ നടപടിയാണിത്‌.

അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന്‌ തുക ലഭിക്കാതിരുന്നിട്ടും സംസ്ഥാന സർക്കാർ വായ്‌പയെടുത്താണ്‌ കർഷകർക്ക്‌ തുക നൽകിയത്‌. 2021–22, 2022–23 വർഷത്തിൽ മാത്രം 1,871 കോടി രൂപ പാലക്കാട്ടെ കർഷകർക്ക്‌ ലഭിച്ചു. മാർച്ച്‌ എട്ടിന്‌ മന്ത്രിമാരും കർഷകരുമായി നടത്തിയ ചർച്ചയെത്തുടർന്ന്‌ കഴിഞ്ഞ ഒന്നാംവിളയ്‌ക്ക്‌ പിആർഎസ്‌ വായ്‌പയെടുക്കാൻ കഴിയാത്തവർക്ക്‌ ഒരുകോടിയിലേറെ രൂപ നേരിട്ടും 2.9 കോടി വായ്‌പയായും നൽകാൻ ക്രമീകരണം നടത്തി. 25 കൃഷിഭവനുകളിൽ അദാലത്ത്‌ സംഘടിപ്പിച്ചു. എന്നാൽ ഇതൊക്കെ മാധ്യമങ്ങൾ മറച്ചുവച്ചു.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.