Skip to main content

ഏത് മതവിശ്വാസിക്കും അവിശ്വാസിക്കും മൗലികാവകാശങ്ങളുടെ കാര്യത്തിൽ തുല്യത നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന അതിൽ നിന്നുള്ള വ്യതിചലനമാണ് പൗരത്വ ഭേദഗതി നിയമം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രചാരണം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് ചട്ടങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം സഖ്യകക്ഷികളെ തേടിയുള്ള നെട്ടോട്ടവും മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള പരിശ്രമവും തുടരുകയായിരുന്നു. ബിജെപിയുടെ പ്രചാരണങ്ങളിൽനിന്നും വ്യത്യസ്തമായി ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയുടെ കരുത്ത് ബിജെപി ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്.

ഇന്ത്യാ രാജ്യത്തിന്റെ പൗരത്വത്തിന്റെ പ്രത്യേകത എല്ലാ മത വിശ്വാസികളെയും മത വിശ്വാസികളല്ലാത്തവരെയും അത് ഒരേപോലെ ഉൾക്കൊള്ളുന്നുവെന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷത ഇതിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. പൗരത്വത്തിന്റെ അടിസ്ഥാനത്തെ സംബന്ധിച്ച ചർച്ച ഭരണഘടനാ അസംബ്ലിയിൽ 1949 ആഗസ്ത് പത്തിനാണ് ആരംഭിച്ചത്. രണ്ടര ദിവസത്തോളം ഈ ചർച്ച നീണ്ടുനിന്നു. കരടിൽ 21 ഭേദഗതികളാണ് അവതരിപ്പിക്കപ്പെട്ടത്. 1947ലെ ഇന്ത്യാ വിഭജനവും തുടർന്നുണ്ടായ അഭയാർഥി പ്രവാഹവുമെല്ലാം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് ഈ ചർച്ച നടന്നതെന്നോർക്കണം. നെഹ്റുവും അംബേദ്കറുമെല്ലാം ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു. പൗരത്വം മതനിരപേക്ഷതയിലൂന്നി നിൽക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് അവർ ഇടപെട്ടത്.

ഭരണഘടനാ അസംബ്ലിയിൽ വിശദമായി ചർച്ചചെയ്ത് എല്ലാ മതസ്ഥരെയും ഒരേപോലെ കണ്ടുകൊണ്ടുള്ള പൗരത്വ നിയമം അങ്ങനെ ഭരണഘടനയുടെ ഭാഗമായി. ഈ കാഴ്ചപ്പാടിനെ തകർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ ഭേദഗതി വന്നിട്ടുള്ളത്. പുതിയ ഭേദഗതി പ്രകാരം 2014 ഡിസംബർ 31നോ അതിനുമുമ്പോ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും കുടിയേറിയ ഹിന്ദുക്കൾ, ജൈനർ, സിഖുകാർ, ബുദ്ധ മതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ എന്നിങ്ങനെ അവിടെയുള്ള ആറ്‌ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നാൽ, അവിടങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങളുൾപ്പെടെയുള്ള മറ്റ് മതസ്ഥർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകില്ല. മേൽപ്പറഞ്ഞ അയൽ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ജനതയിൽ മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ പൗരത്വം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. ഈ മതപരമായ വിവേചനം ഒരു മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ആ വിവേചനത്തിലൂടെ മതരാഷ്ട്രത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആന്തരിക ഭീഷണികളാണെന്നും അവരെ രാജ്യത്തുനിന്നും മാറ്റിനിർത്തേണ്ടതാണെന്നും പ്രഖ്യാപിക്കുന്ന വിചാരധാര അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്നവരാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് ചെറുതായി കണ്ടുകൂടാ. 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.