Skip to main content

ബിജെപിയുടെ ഗൂണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ശക്തി നൽകണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്. ഈ നയമാകട്ടെ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന ബി ജെ പി നയവുമായി ചേർന്നു പോകുന്നതുമാണ്. എന്നാൽ ഈ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.
നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നതെങ്കിലും രണ്ടുവർഷത്തെ അന്വേഷണ അതിക്രമങ്ങൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്താനോ തെളിവ് ശേഖരിക്കുവാനോ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഇതേകേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എം പി സഞ്ജയ് സിംഗ്, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും കേന്ദ്രഏജൻസികൾ ബി ജെ പി യുടെ ഏജന്റുമാരായി നാണമില്ലാതെ പ്രവർത്തിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിരിക്കണം പദവിയിൽ ഇരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു തെളിവുമില്ലാതെയാണ് ഈ അതിക്രമം. ഇത് ഭീകരഭരണമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് കേസ് വിധിയിലും സോഷ്യൽ മീഡിയയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരായ കേസിലും ഒക്കെ നീതിപീഠത്തിൽ നിന്ന് യൂണിയൻ സർക്കാരിന് കിട്ടിയത് മുഖമടച്ചുള്ള അടിയാണ്. അങ്ങനെ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനാണ് ഈവക ജനാധിപത്യവിരുദ്ധ ഇടപാടുകളുമായി ഇറങ്ങിയിരിക്കുന്നത്.
സത്യത്തിൽ കേന്ദ്ര ഭരണകക്ഷി വലിയ അങ്കലാപ്പിലാണ്. 400 സീറ്റ് വിജയിക്കും എന്നൊക്കെ വീമ്പിളക്കുമ്പൊഴും വലിയ ഭയം അവരെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. കയ്യിലുള്ള ഭരണം പോകും എന്ന തിരിച്ചറിവ് അവർക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പേടിപ്പിച്ചും പ്രീണിപ്പിച്ചും പീഢിപ്പിച്ചും ഒക്കെ മറ്റു രാഷ്ട്രീയ പർട്ടികളെയും മാധ്യമങ്ങളെയും ഒക്കെ വരുതിയിൽ നിർത്താൻ നോക്കുന്നത്.
ഈ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് ദയനീയം. നേരത്തേ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതിനെതിരായി പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല, കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാനോ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനോ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ദയനീയമാണ്.
ഒരു തെളിവും വെളിവുമില്ലാതെ ഇത്തരം അമിതാധികാര പ്രയോഗങ്ങൾ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഈ വക ഗൂണ്ടായിസങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ നേർക്കുനേർ പോരാടുന്ന ഇടതുപക്ഷത്തിന് ശക്തി നൽകുകയാണ് വേണ്ടത്. ഈ പൊതുതെരഞ്ഞെടുപ്പ് അതിന്നുള്ള അവസരമാകണം. എല്ലാ അമിതാധികാര വാഴ്ചകളെയും ജനശക്തി പിടിച്ചു കെട്ടിയിട്ടുണ്ട് എന്നകാര്യം മറക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.