Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.

പണം കിട്ടിയവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇതിൽ പകുതിയിലധികവും വാങ്ങിയത് ബിജെപിയാണ്. 6060 കോടിയോളം രൂപയാണ് ബിജെപി വാങ്ങിയത്.ഏറ്റവും കൂടുതൽ പണം നൽകിയതായി കണ്ടത് സാന്റിയാ​ഗോ മാർട്ടിന്റെ കമ്പനിയാണ്. അഴിമതിയുടെ അങ്ങേത്തലയായ ഈ കമ്പനിയിൽ നിന്നാണ് 1000ലധികം കോടി രൂപ വാങ്ങിയത്.

കേരളത്തിലെ ചില മാധ്യമങ്ങൾ സിപിഐ എമ്മിനും സിപിഐയ്ക്കും പണം ലഭിച്ചിട്ടില്ല എന്ന് പ്രത്യേകമായി വാർത്ത കൊടുത്തത് കണ്ടു. വളരെ വിചിത്രമായ വാർത്തയാണിത്. മാധ്യമങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എന്തൊക്കെ വാർത്ത കൊടുക്കാൻ പറ്റും എന്നതിന്റെ തെളിവാണിത്. ലഭിക്കാത്തതല്ല. ആ പണം സിപിഐ എം വാങ്ങാത്തതാണ്. കോർപ്പറേറ്റുകളുടെ പണം ഇലക്ടറൽ ബോണ്ടിന്റെ ഭാ​ഗമായിട്ട് വാങ്ങില്ല എന്ന് തീരുമാനിച്ച് എസ് ബിഐയിൽ രജിസ്റ്റർ ചെയ്യാത്തവരാണ് സിപിഐ എമ്മും സിപിഐയും. ബിജെപി 6060 കോടി വാങ്ങിയതിനെപ്പറ്റി പറയാതെ സിപിഐ എമ്മിനും സിപിഐയ്ക്കും പണം കിട്ടിയില്ലെന്ന് പറയുകയാണ് മാധ്യമങ്ങൾ. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹർജി നൽകിയതിനാലാണ് ഇപ്പോൾ ഈ വിഷയം ഉയർന്നുവന്നതും ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞതും. അതിനെയാണ് ഈ രീതിയിൽ വക്രീകരിച്ച് അവതരിപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.