Skip to main content

സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി

ചെറിയവിഭാഗം ജീവനക്കാർ ഇപ്പോഴും അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. അത്തരക്കാരാണ് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ മടക്കുന്നതും പരിഹാരം വൈകിപ്പിക്കുന്നതും. അകാരണമായ വൈകിപ്പിക്കൽ അഴിമതിയായി കണക്കാക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനം വേഗത്തിലാക്കണമെന്നാണ് സർക്കാർ നിലപാട്. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടർ എന്ന നിലയിൽ 88 ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നിയമമാക്കാൻ കഴിഞ്ഞിട്ടില്ല.പഞ്ചായത്തിന്റെ വികസനസമിതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്താൻ തടസ്സമില്ല. ശുചിമുറിമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ 25 സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അഞ്ചെണ്ണം പൂർത്തിയായി. എസ്ടിപി പ്ലാന്റുകൾ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്ക് അത്യാവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സിസിടിവി കാമറകൾ പൊലീസ് സ്‌റ്റേഷനുകളുമായി ലിങ്ക് ചെയ്യുന്നത് ആലോചിക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയ്യാറാക്കും. കടത്തിണ്ണകളിലും റോഡുകളിലും അതിഥിത്തൊഴിലാളികൾ കിടന്നുറങ്ങുന്നത് ഗൗരവമായി കണ്ട് ഉചിതമായ നടപടികളും സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.