Skip to main content

കേന്ദ്രം ലക്ഷ്യമിടുന്നത്‌ കേരളത്തെ സ്‌തംഭിപ്പിക്കാൻ, ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും

കേരളത്തിന്റെ സർവമേഖലയേയും സ്‌തംഭിപ്പിക്കുക എന്നതാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‌ ഭരണഘടനാപരമായി അവകാശപ്പെട്ട ഫണ്ട്‌ അനുവദിക്കാതെ വരിഞ്ഞുമുറുക്കുകയാണ്‌. സുപ്രീംകോടതി നിർദേശിച്ചിട്ടുപോലും പ്രശ്‌നം പരിഹരിക്കുന്നില്ല. ഏതുതരത്തിലുള്ള പ്രതിസന്ധികളേയും നേരിട്ട്‌ കേരളം മുന്നോട്ടുപോകും. ആരുടെ മുന്നിലും നമ്മൾ ദയാവായ്‌പിനുവേണ്ടി കെഞ്ചില്ല. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശം ലഭിക്കുകതന്നെ വേണം. കേന്ദ്രസർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ കാര്യം നിർവഹിക്കാനുള്ളതല്ല ഭരണഘടന. ഫെഡറൽ തത്വങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരുമിച്ചിരുന്ന്‌ ചർച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന കോടതിയുടെ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ, തുടർചർച്ചയിൽ കേന്ദ്ര ധനമന്ത്രിയോ മറ്റു കേന്ദ്രമന്ത്രിമാരോ പങ്കെടുത്തില്ല. ഈ മാസം നൽകേണ്ട പണം വേണമെങ്കിൽ കേസ്‌ പിൻവലിക്കണമെന്നാണ്‌ ആവശ്യം. കേരളത്തിന്‌ അവകാശപ്പെട്ട 1.07 ലക്ഷം കോടി രൂപയെക്കുറിച്ച്‌ മിണ്ടുന്നുപോലുമില്ല. സംസ്ഥാനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക തിരിച്ച്‌ കേരളത്തിനു മാത്രം ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ആവശ്യത്തിലേറെ നൽകുകയും ചെയ്യുന്നു. കേരളം, അർഹർക്ക്‌ പട്ടയം കൊടുക്കുന്നതുപോലെതന്നെ ജനങ്ങളുടെ ആവശ്യം കണ്ടുകൊണ്ട്‌ നിരവധി ഇടപെടൽ നടത്തുന്നുണ്ട്‌. ആ ഇടപെടലുകൾക്കുള്ള പണവും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയാണ്‌. ഇത്തരം കാര്യത്തിൽ കേരളം ഒന്നിച്ചു നിൽക്കുന്ന സാഹചര്യമാണ്‌ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ളത്‌. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ്‌ ബിജെപിക്കൊപ്പംനിന്ന്‌ സർക്കാരിനെ എതിർക്കുകയാണ്‌. എന്തായാലും നാടൊന്നാകെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ അണിനിരക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.