Skip to main content

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. കർപ്പൂരി താക്കൂറിന്‌ ഭാരതരത്ന നൽകിയപ്പോൾ നിതീഷ്‌ കുമാർ ബിജെപിയിലെത്തി. ചരൺ സിങ്ങിന്‌ പുരസ്കാരം നൽകി കൊച്ചുമകൻ ജയന്ത്‌ സിങ്ങിന്റെ ആർഎൽഡിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു. കർഷക പ്രക്ഷോഭത്തിൽ പങ്കാളികളായ കർഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ്‌ എം എസ്‌ സ്വാമിനാഥന്‌ നൽകിയത്‌.

ഹിന്ദുത്വവാദം ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ പദ്ധതി മാത്രമാണ്‌. അതുകൊണ്ട്‌, അയോധ്യാ ക്ഷേത്രപ്രതിഷ്‌ഠ രാജ്യത്തിന്‌ നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്‌. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത്‌ നിരപരാധിയാണെന്ന്‌ തെളിയിക്കുംവരെ കുറ്റക്കാരനാകുന്ന സ്ഥിതിയായി. പരമോന്നത കോടതിയുടെ വിധികൾ ആ നിലവാരത്തിനൊത്ത്‌ ഉയരുന്നുണ്ടോ എന്നത്‌ ചർച്ച ചെയ്യണം. ചീഫ്‌ ജസ്റ്റിസിനോടും ജഡ്‌ജിമാരോടും അത്‌ അഭ്യർഥിക്കാനേ കഴിയൂ. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ ജനാധിപത്യ അധികാര പരിധി വിട്ടാണ്‌ പ്രവർത്തിക്കുന്നത്‌. ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തിൽനിന്ന്‌ മാറ്റിനിർത്തിവേണം മാറ്റം ആരംഭിക്കാൻ.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.