Skip to main content

പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ ബിജെപി അന്തർധാരയുടെ തെളിവ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക്‌ ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത്‌ യുഡിഎഫ്‌–ബിജെപി അന്തർധാരയ്ക്ക്‌ തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന്‌ വ്യക്തമാക്കണം. മതനിരപേക്ഷത തകർക്കുന്നവർക്ക്‌ കരുത്ത്‌ പകരുന്ന നിലപാടാണ്‌ കൊല്ലം എംപി സ്വീകരിച്ചത്‌. ഇത്‌ ജനം തിരിച്ചറിയണം. ഗുജറാത്തിലെ നർമദാ ജില്ലയിൽ ഞായറാഴ്‌ച ക്രൈസ്‌തവ പ്രാർഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡിൽ മദ്രസയും നമസ്‌കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്‌തവരുമായിട്ടാണ്‌ യുഡിഎഫ്‌ എംപിക്ക്‌ ഐക്യവും സാഹോദര്യം.

ബിജെപിക്കുവേണ്ടി കോൺഗ്രസ്‌ ലീഗിനെ പുറത്താക്കി ലോക്‌സഭ തെരഞ്ഞെടുപ്പ്‌ മുന്നിൽ നിൽക്കുമ്പോൾ നടത്തുന്ന ജാഥയിൽനിന്ന്‌ കോൺഗ്രസ്‌ മുസ്ലിംലീഗിനെ മാറ്റി നിർത്തിയത്‌ ബിജെപിക്ക്‌ അതൃപ്‌തിയുണ്ടാകും എന്നതിനാലാണ്‌. കോൺഗ്രസിന്‌ ദോഷം ചെയ്യുമെന്ന രാഷ്ട്രീയ നിഗമനത്തിന്റെ ഭാഗമായാണ്‌ എത്രയോ കാലമായി ഒപ്പം നിൽക്കുന്ന ലീഗിനെ അപമാനിച്ചുവിട്ടത്‌. ഇത്‌ തെറ്റാണ്‌. ചെത്തുകാരന്റെ മക്കൾ ഡോക്ടറും ബിസിനസുകാരും എൻജിനീയറുമായിക്കൂടാ എന്ന മനോഭാവമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. ചെത്തുതൊഴിലാളികളായ ഈഴവ വിഭാഗത്തെ പരസ്യമായി അപമാനിക്കുകയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചെയ്യുന്നത്‌. കോൺഗ്രസ്‌ എത്രത്തോളം അധഃപതിച്ചുവെന്നതിന്‌ തെളിവാണിത്‌.റബർ കർഷകർക്കാവശ്യമായ എന്ത്‌ സഹായവും സർക്കാർ നൽകും.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.