Skip to main content

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി

ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക്‌ വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. വിവിധ പദ്ധതികളിലായി 6000 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്‌. കേന്ദ്രത്തിന്റെ പ്രതികാര നടപടികൾമൂലം പെൻഷൻ വർധിപ്പിക്കാനാകുന്നില്ല. വീട്ടമ്മമാർക്കും പെൻഷൻ നൽകണമെന്നാണ് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത്.

ഒന്നാംനമ്പർ ശത്രു സിപിഐ എം ആണെന്ന് കേരളത്തിലെ കോൺഗ്രസ് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും അതുതന്നെ പറയുന്നു. അവർ തമ്മിലുള്ള ഐക്യധാരയാണ്‌ രൂപപ്പെടുന്നത്‌. വികസന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നാണ്‌ പ്രതിപക്ഷ നേതാവ് പറയുന്നത്‌. കേരളത്തിലെ കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമല്ലേ? നരേന്ദ്ര മോദി ആഗ്രഹിക്കുമ്പോഴാണ് കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.