Skip to main content

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു. ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിത്.

ഇത്തവണ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ്‌ ബന്ധപ്പട്ടവർക്ക്‌ നൽകാനാകുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുമാണ്‌ ശാസ്‌ത്രചിന്തയിലേക്ക്‌ നാടിനെ കൈപിടിച്ചുയർത്തിയത്‌. വിദ്യാഭ്യാസം സാർവത്രികമാക്കിയത്‌ ശാസ്‌ത്രചിന്ത വളർത്താനിടയാക്കി. പുരോഗമനപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കുന്നത്‌. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തുടങ്ങി.

ശാസ്‌ത്രബോധവും യുക്തിചിന്തയും നിലനിൽക്കുന്നത്‌ സാമൂഹ്യ ഐക്യത്തെക്കൂടി ആശ്രയിച്ചാണ്‌. വംശീയത ഉയർന്നുവന്ന ജർമനിയിൽനിന്ന്‌ പലായനംചെയ്‌ത ആൽബർട്ട്‌ ഐൻസ്‌റ്റിന്റെ അനുഭവം നമ്മൾ ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തയിലും മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ ശാസ്‌ത്രജ്ഞർക്കും ചിന്തകർക്കും നിലനിൽപ്പുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.