Skip to main content

രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്

ഇന്ത്യൻ ജനാധിപത്യത്തിൽ ഈ ദിനം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വലമായ ഏട് എഴുതിച്ചേർത്താണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്. നാടിന്റെ മുന്നേറ്റത്തിനായുള്ള ഈ പോരാട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞവരെല്ലാം സമരത്തോട് ഐക്യപ്പെട്ട അനുഭവം ആവേശകരവും പ്രതീക്ഷാനിർഭരവുമാണ്. ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ്‌ സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്‌. രാജ്യം ഭരിക്കുന്ന പാർടിക്ക് ഭരണമില്ലെങ്കിൽ ആ സംസ്ഥാനങ്ങൾക്ക്‌ അർഹമായ പണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയേ തീരു. ജനാധിപത്യവും ഫെഡറലിസവും ഭീഷണി നേരിടുമ്പോൾ പൊരുതാനുറച്ച കേരള ജനതയുടെ ശബ്ദമാണ് ഇന്ന് ഡൽഹിയിൽ മുഴങ്ങിക്കേട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.