Skip to main content

കേരളത്തിന്റെ സമരം എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി

ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളത്തിന്റെ സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്. എന്നാൽ കേരളത്തോടും മറ്റ് ബിജെപി ഇതര സർക്കാരുകളോടും വിവേചനപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ സമരം ശക്തമാക്കണം. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിനുണ്ട്. എന്നാൽ രാജ്യത്തിന്റെ പൊതുവായ ഐക്യത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മനഃപൂർവം സമരം നടത്തുന്നു എന്ന രീതിയിലാണ് പ്രധാനമന്ത്രി സംസാരിക്കുനന്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഐക്യവും മതേതരത്വവും നിലനിർത്താനായി ശ്രമിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കും ഇടനിലക്കാർക്കും വേണ്ടി ഒന്നും ചെയ്യില്ല എന്നതാണ് കേന്ദ്ര നിലപാട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള നൂതന മാർ​ഗങ്ങൾ കൂടിയാണ് സമരങ്ങളിലൂടെ സർക്കാർ ആരായുന്നത്.

​ഗവർണറെ ഉപയോ​ഗിച്ച് പ്രശ്നമുണ്ടാക്കുന്ന രീതിയും സംസ്ഥാനത്ത് നടപ്പാക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡൻറ്മാരെപോലെ പോലെ പെരുമാറുകയാണ് ​ഗവർണർ. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകൾക്ക് അംഗീകാരം നൽകാതെയും വഴിയിൽ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവർണറുടെ പ്രവർത്തനങ്ങൾക്കാണ് കേരളം വേദിയാകുന്നത്. ചാൻസിലർ പദവി ഉപയോഗിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനം പോലും അട്ടിമിറക്കുന്നു. ​നയപ്രഖ്യാപനം വായിക്കാൻ സമയമില്ലെങ്കിലും റോഡിൽ ഇരിക്കാൻ ഗവർണർക്ക് സമയമുണ്ട്.

ഈ വിഷയങ്ങളെല്ലാം കേന്ദ്രസർക്കാരിനോട് പല തരത്തിൽ അവതരിപ്പിച്ചു. എല്ലാ വഴിക്കും ശ്രമിച്ചിട്ടും ഒരു മറുപ‍ടിയുമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് എത്തിയത്. വിവേചനങ്ങൾക്കെതിരെ സംസാരിക്കാതെയിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.