Skip to main content

കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. വ്യവസായ ആവശ്യങ്ങൾക്ക് ഭൂനിയമങ്ങൾ പ്രകാരം ലഭ്യമാക്കേണ്ട അനുമതികൾക്ക് വേഗക്കുറവെന്ന പ്രശ്നം പരിഹരിക്കാൻ ദീർഘകാല പാട്ടങ്ങൾ, ഭൂനിയമ അനുമതികൾ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുകയാണ്. സ്വകാര്യ വ്യക്തികൾക്ക് മെച്ചപ്പെട്ട ഭൂമി വിലയും തുടർന്ന് പദ്ധതി ലാഭവും ഉറപ്പാക്കുന്ന ലാൻ്റ് പൂളിങ്ങ് സമ്പ്രദായം വിപുലമാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിഷ്കാരങ്ങൾ ഉണ്ടാകണം. ഇതിനായി ഒരു വിദഗ്ധസമിതിയെ പ്രഖ്യാപിച്ച് 3 മാസത്തിനകം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തേക്ക് വ്യവസായ മേഖലയ്ക്കായി 1729.13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരമ്പരാഗത വ്യവസായമേഖലയോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുതൽ വിളിച്ചോതുന്നത് കൂടിയാണ് ഈ വർഷത്തെ ബജറ്റെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രതിസന്ധിയിലുള്ള കശുവണ്ടി മേഖലയ്ക്ക് 53.36 കോടി വകയിരുത്തിയതിനൊപ്പം കശുവണ്ടി പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനായി 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാഷ്യൂ ബോർഡിന് റിവോൾവിങ്ങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈത്തറി-യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപ നീക്കിവച്ചിരിക്കുന്ന ബജറ്റിൽ കയർ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചിരിക്കുന്നു. കയർ തൊഴിലാളി ഇൻഷുറൻസ് ഏർപ്പെടുത്താൻ ബജറ്റ് വിഭാവനം ചെയ്യുന്നു. ഇൻഷുറൻസിനൊപ്പം കയർ മാർക്കറ്റിംഗ്, പുതിയ ഉൽപാദന രീതികൾ തുടങ്ങിയവക്കായി 5.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഖാദി-ഗ്രാമ വ്യവസായത്തിനായി 14.80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശലനിർമ്മാണം മുതലായ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിക്കൊണ്ട് ശ്രദ്ധേയമായ ഇടപെടലും ഈ ബജറ്റ് നടത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത - പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.