Skip to main content

കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. വ്യവസായ ആവശ്യങ്ങൾക്ക് ഭൂനിയമങ്ങൾ പ്രകാരം ലഭ്യമാക്കേണ്ട അനുമതികൾക്ക് വേഗക്കുറവെന്ന പ്രശ്നം പരിഹരിക്കാൻ ദീർഘകാല പാട്ടങ്ങൾ, ഭൂനിയമ അനുമതികൾ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുകയാണ്. സ്വകാര്യ വ്യക്തികൾക്ക് മെച്ചപ്പെട്ട ഭൂമി വിലയും തുടർന്ന് പദ്ധതി ലാഭവും ഉറപ്പാക്കുന്ന ലാൻ്റ് പൂളിങ്ങ് സമ്പ്രദായം വിപുലമാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിഷ്കാരങ്ങൾ ഉണ്ടാകണം. ഇതിനായി ഒരു വിദഗ്ധസമിതിയെ പ്രഖ്യാപിച്ച് 3 മാസത്തിനകം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തേക്ക് വ്യവസായ മേഖലയ്ക്കായി 1729.13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരമ്പരാഗത വ്യവസായമേഖലയോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുതൽ വിളിച്ചോതുന്നത് കൂടിയാണ് ഈ വർഷത്തെ ബജറ്റെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രതിസന്ധിയിലുള്ള കശുവണ്ടി മേഖലയ്ക്ക് 53.36 കോടി വകയിരുത്തിയതിനൊപ്പം കശുവണ്ടി പുനരുജ്ജീവന പദ്ധതിക്കായി 30 കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനായി 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാഷ്യൂ ബോർഡിന് റിവോൾവിങ്ങ് ഫണ്ടായി 40.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈത്തറി-യന്ത്രത്തറി മേഖലയ്ക്കായി 51.89 കോടി രൂപ നീക്കിവച്ചിരിക്കുന്ന ബജറ്റിൽ കയർ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചിരിക്കുന്നു. കയർ തൊഴിലാളി ഇൻഷുറൻസ് ഏർപ്പെടുത്താൻ ബജറ്റ് വിഭാവനം ചെയ്യുന്നു. ഇൻഷുറൻസിനൊപ്പം കയർ മാർക്കറ്റിംഗ്, പുതിയ ഉൽപാദന രീതികൾ തുടങ്ങിയവക്കായി 5.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഖാദി-ഗ്രാമ വ്യവസായത്തിനായി 14.80 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശലനിർമ്മാണം മുതലായ മേഖലയിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തിക്കൊണ്ട് ശ്രദ്ധേയമായ ഇടപെടലും ഈ ബജറ്റ് നടത്തിയിരിക്കുന്നു.
കേന്ദ്രസർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന വിവേചനത്തിന് നടുവിലും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ നിലയേയും പരമ്പരാഗത - പൊതുമേഖലകളേയും ശക്തിപ്പെടുത്തുന്നതാണ് കേരള ബജറ്റ്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ