Skip to main content

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന. ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക എന്നതാണ്‌ ഏതൊരു ബജറ്റിന്റെയും ലക്ഷ്യമാകേണ്ടത്‌. കാര്യങ്ങളുടെയാകെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സമ്പത്തും അധികാരങ്ങളും അവരുടെ കൈയിലാണ്‌. സംസ്ഥാനങ്ങളുടെ സമ്പത്ത്‌ വലിയ തോതിൽ കുറയുന്നതാണ്‌ അനുഭവം. ചെലവുചുരുക്കിയും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചും കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. എന്നാൽ, ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ താൽപ്പര്യവും ഉയർത്തിപ്പിടിക്കണം എന്നാണ്‌ സംസ്ഥാന സർക്കാർ കാണുന്നത്‌. അതിനൊപ്പം വ്യവസായവും വാണിജ്യവും നല്ല രീതിയിൽ വരണം. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. നിർമാണമേഖലയടക്കം സജീവമാകണം. എല്ലാ മേഖലയും സജീവമാകത്തക്ക നിലയിലുള്ള സമീപനമാകും സംസ്ഥാന ബജറ്റിൽ സ്വീകരിക്കുക.

കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. ഇതുവരെ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുണ്ട്‌. എന്നിരുന്നാലും ചെലവിന്റെ കാര്യത്തിൽ കേരളം കുറവുവരുത്തിയിട്ടില്ല. വരുമാനവും തൊഴിലും വർധിപ്പിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുമല്ലാതെ കൂടുതൽ മുന്നേറാനാകില്ല. കേന്ദ്രം അർഹമായ പണം നൽകാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. അതിനെ നേരിടാൻ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. അത്‌ തുടരും. എന്നാൽ, കാത്തിരിക്കാനാകില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതന്നെ പോകണം.

ജീവനക്കാരുടെ കാര്യത്തിൽ പോസിറ്റീവായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർക്ക്‌ ഒന്നും കൊടുക്കാൻ പാടില്ല, ഇത്രയും ജീവനക്കാർ വേണ്ട എന്നൊക്കെയുള്ള യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേത്‌. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിൽ വീഴ്‌ചയുണ്ടാകില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ഈ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. പുതിയ കേന്ദ്രബജറ്റും സംസ്ഥാനത്തിന്‌ ഗുണംചെയ്യുന്നതല്ല. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും ഡിസംബറിലും പെൻഷൻ നൽകി. പെൻഷൻ കൃത്യമായി നൽകണം എന്നാണ്‌ സർക്കാർ നിലപാട്‌. 14,000 കോടിയോളം രൂപയാണ്‌ സാമൂഹ്യ ക്ഷേമപെൻഷനായി കേരളം ചെലവഴിക്കുന്നത്‌. സാമൂഹ്യക്ഷേമ കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക്‌ മുന്നോട്ടുപൊയ്‌ക്കൂടേ എന്നാണ്‌ കേന്ദ്രം ചോദിക്കുന്നത്‌. എന്നാൽ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനം എടുക്കാതെ മുന്നോട്ടുപോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.