Skip to main content

കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിടിച്ചുപറിക്കുന്നു

കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച്‌ കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ്‌ പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ്‌ ഉൾക്കൊള്ളണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നത്. ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അന്‍പത്തിയേഴായിരംകോടിരൂപ കിട്ടാനുണ്ട്. നികുതിവരുമാനം രണ്ടുവര്‍ഷം കൊണ്ട് നാല്‍പ്പത്തിയേഴായിരം കോടി രൂപയില്‍നിന്ന് എഴുപത്തിയൊന്നായിരം കോടിയായി ഉയര്‍ന്നു. എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ട്‌. ട്രഷറിയില്‍ പൂച്ചപെറ്റുകിടക്കുകയല്ല. സംസ്ഥാനത്ത് ഒരു നിയമന നിരോധനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ആകെ നിന്നുപോകുന്ന സാഹചര്യമില്ല.

നവകേരള സദസ്സിന്റെ ബസ് വന്നപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ്സിൽ മുകളിലേക്കുള്ള ലിഫ്‌റ്റ്‌ ഉണ്ട്, ഞങ്ങൾ അതൊന്നും തെറ്റാണെന്ന് പറയില്ല. എൽഡിഎഫ്‌ നടത്തിയത് സർക്കാർ പരിപാടിയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ അടുത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത്.

ആശങ്കാജനകമായി നിന്നുപോകുന്ന സാഹചര്യം സംസ്ഥാനത്തില്ല. ജീവനക്കാർക്കും എല്ലാവർക്കും ഉള്ള ആനുകൂല്യം സർക്കാർ നൽകും. എൽഡിഎഫ് സർക്കാർ ഒരിക്കലും ഒന്നും കൊടുക്കാതെ പോയിട്ടില്ല. ശമ്പളവും പെൻഷനും നൽകുന്നത് മാത്രമല്ല, നാട്ടിൽ വലിയതോതിൽ നിക്ഷേപം വരണം അതിന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.