Skip to main content

കേന്ദ്രം സംസ്ഥാനങ്ങളിൽനിന്നും പിടിച്ചുപറിക്കുന്നു

കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച്‌ കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ്‌ പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ്‌ ഉൾക്കൊള്ളണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്രം സംസ്ഥാനത്തോട് അങ്ങേയറ്റം നിഷേധ മനോഭാവമാണ് കാണിക്കുന്നത്. ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍നിന്ന് അന്‍പത്തിയേഴായിരംകോടിരൂപ കിട്ടാനുണ്ട്. നികുതിവരുമാനം രണ്ടുവര്‍ഷം കൊണ്ട് നാല്‍പ്പത്തിയേഴായിരം കോടി രൂപയില്‍നിന്ന് എഴുപത്തിയൊന്നായിരം കോടിയായി ഉയര്‍ന്നു. എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ട്‌. ട്രഷറിയില്‍ പൂച്ചപെറ്റുകിടക്കുകയല്ല. സംസ്ഥാനത്ത് ഒരു നിയമന നിരോധനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ആകെ നിന്നുപോകുന്ന സാഹചര്യമില്ല.

നവകേരള സദസ്സിന്റെ ബസ് വന്നപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ്സിൽ മുകളിലേക്കുള്ള ലിഫ്‌റ്റ്‌ ഉണ്ട്, ഞങ്ങൾ അതൊന്നും തെറ്റാണെന്ന് പറയില്ല. എൽഡിഎഫ്‌ നടത്തിയത് സർക്കാർ പരിപാടിയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ അടുത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത്.

ആശങ്കാജനകമായി നിന്നുപോകുന്ന സാഹചര്യം സംസ്ഥാനത്തില്ല. ജീവനക്കാർക്കും എല്ലാവർക്കും ഉള്ള ആനുകൂല്യം സർക്കാർ നൽകും. എൽഡിഎഫ് സർക്കാർ ഒരിക്കലും ഒന്നും കൊടുക്കാതെ പോയിട്ടില്ല. ശമ്പളവും പെൻഷനും നൽകുന്നത് മാത്രമല്ല, നാട്ടിൽ വലിയതോതിൽ നിക്ഷേപം വരണം അതിന് കിട്ടാനുള്ളത് വാങ്ങിച്ചെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.