Skip to main content

താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ, തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പദവി വീതം വയ്പ്പ് കരാർ അനുസരിച്ചാണ് നിലവിലെ പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ വിട്ട് നിൽക്കുമെന്നായപ്പോൾ ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരുമായും കൂട്ടുകൂടുന്ന നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ്സ് വളരെ കാലമായി പയറ്റുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബീഹാറിൽ കോൺഗ്രസ്സിലെ പത്തോളം എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായത്. അധികാരം നിലനിർത്താനും നേടിയെടുക്കാനും ഏത് വർഗീയ പാർടികളുമായും കൂട്ടുകൂടുന്നവരാണ് കോൺഗ്രസുകാർ. അക്കാര്യത്തിൽ ബീഹാറിലായാലും കുളത്തൂരിലായാലും കോൺഗ്രസ്സിന് ഒരൊറ്റ നിലപാടാണ്. അതുകൊണ്ട് കോൺഗ്രസ്സിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ തോളിൽ കയ്യിടുന്ന അവരുടെ ഒക്കചങ്ങാതിയായ ശ്രീമാൻ ശശിതരൂരിനെ പോലെയുള്ളവരുടെ അരുമ ശിഷ്യന്മാരിൽ നിന്ന് ജനാധിപത്യ വിശ്വാസികൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. നാടിനെയും ജനങ്ങളെയും സ്വന്തം പാർട്ടിയെപോലും ഒറ്റുകൊടുക്കാൻ ഒരുമടിയുമില്ലാത്ത കൂട്ടരാണ് ഇവർ.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.