Skip to main content

താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ, തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പദവി വീതം വയ്പ്പ് കരാർ അനുസരിച്ചാണ് നിലവിലെ പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ വിട്ട് നിൽക്കുമെന്നായപ്പോൾ ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരുമായും കൂട്ടുകൂടുന്ന നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ്സ് വളരെ കാലമായി പയറ്റുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബീഹാറിൽ കോൺഗ്രസ്സിലെ പത്തോളം എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായത്. അധികാരം നിലനിർത്താനും നേടിയെടുക്കാനും ഏത് വർഗീയ പാർടികളുമായും കൂട്ടുകൂടുന്നവരാണ് കോൺഗ്രസുകാർ. അക്കാര്യത്തിൽ ബീഹാറിലായാലും കുളത്തൂരിലായാലും കോൺഗ്രസ്സിന് ഒരൊറ്റ നിലപാടാണ്. അതുകൊണ്ട് കോൺഗ്രസ്സിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ തോളിൽ കയ്യിടുന്ന അവരുടെ ഒക്കചങ്ങാതിയായ ശ്രീമാൻ ശശിതരൂരിനെ പോലെയുള്ളവരുടെ അരുമ ശിഷ്യന്മാരിൽ നിന്ന് ജനാധിപത്യ വിശ്വാസികൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. നാടിനെയും ജനങ്ങളെയും സ്വന്തം പാർട്ടിയെപോലും ഒറ്റുകൊടുക്കാൻ ഒരുമടിയുമില്ലാത്ത കൂട്ടരാണ് ഇവർ.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.