Skip to main content

നിയമത്തിന്‌ മുകളിലല്ല ഗവർണർ

ഏത്‌ അധികാരസ്ഥാനത്തിനും മേലെയാണ്‌ നിയമമെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മനസ്സിലാക്കണം. നിയമമാണ്‌ സുപ്രീം. അത്‌ കാണാനാകാത്ത നിർഭാഗ്യകരമായ നിലപാടാണ്‌ ഗവർണറിൽ നിന്നുണ്ടായത്‌. ഗവർണറുടെ സുരക്ഷ സിആർപിഎഫിന്‌ കൈമാറിയെന്നത്‌ വിചിത്രമാണ്‌. ഗവർണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന്‌ ഇവിടെയിറങ്ങി പ്രവർത്തിക്കാനാകുമോ. സിആർപിഎഫിനെ കേരളം കാണാത്തതല്ല. അവർക്ക്‌ കേസെടുക്കാനോ നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാനോ കഴിയുമോ. നമ്മുടെ നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥയുണ്ട്‌, ജനാധിപത്യ വഴക്കങ്ങളുണ്ട്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി കേരളത്തിനുമാത്രം പോകാൻ കഴിയുമോ? ആരിഫ്‌ മുഹമ്മദ്‌ ഖാൻ എന്ന ഗവർണറുടെ നിലപാട്‌ എടുത്ത്‌ അവർക്ക്‌ നടപ്പാക്കാനാകുമോ ?
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.