Skip to main content

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും തലയുയർത്തി നേരിടാൻ കഴിയും

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും അതിനെ തലയുയർത്തി നേരിടാൻ കഴിയും. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര കാണിച്ചാൽ മനഃസമാധാനം നഷ്ടപ്പെടും. മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. കേരളത്തിൽ വിവിധ മേഖലകളിൽ വലിയ പണം ചെലവിടാൻ വരുന്നവരുണ്ട്‌. അവർ മറ്റു ചില സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആദ്യം കമീഷൻ ഉറപ്പിക്കും. അത്തരം കമീഷന്റെ ഏർപ്പാടില്ലാത്ത സംസ്ഥാനമാണ്‌ കേരളം. സേവനം എന്നാൽ ജനങ്ങളെ സേവിക്കലാണ്‌. ഇക്കാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകരുത്‌. രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര്‌ കേരളത്തിനുണ്ട്‌. എന്നാൽ, അതുകൊണ്ട്‌ നാം തൃപ്‌തരല്ല. ചില തലങ്ങളിലെങ്കിലും അഴിമതിയുണ്ട്‌. അത്‌ തീർത്തും ഇല്ലാതാക്കണം.

മനുഷ്യന്റെ ആർത്തിയാണ്‌ അഴിമതിക്ക്‌ ഇടയാക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം താൻ പറഞ്ഞു. ഇത്‌ ആദ്യമായി പറഞ്ഞതല്ല. കഴിഞ്ഞ ഏഴര വർഷവും പറയുന്ന കാര്യമാണത്‌. അഴിമതിയുടെ കാര്യം വരുമ്പോൾ ഈ മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ഈ അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാകണം. ഇതാണ്‌ ആർത്തിയെക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായവരോട്‌ പറയാനുള്ളത്‌.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.