Skip to main content

കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്, ട്രഷറി നീക്കിയിരിപ്പിലെ വായ്പയും തടഞ്ഞു

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം ഉടക്കിയത്. മുൻവർഷങ്ങളുടെ പരിധി ഒന്നിച്ച് കണക്കാക്കിയാണ് ഇതിന് നിദാനമായ സാങ്കേതിക തടസ്സം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിനെതിരെ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കം കാരണം 1000 കോടി രൂപ മാത്രമാണ് ഇനി പുറമേ നിന്ന് വായ്പ എടുക്കാനുള്ള പരിധിയിൽ ശേഷിക്കുന്നത്. ഈ സാങ്കേതികത മറികടക്കാൻ ‌ട്രഷറി നീക്കിയിരുപ്പ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സംസ്ഥാന സർക്കാരിനു മുന്നിലെ പോംവഴി. ഇപ്പോൾ ട്രഷറി നീക്കിയിരിപ്പ് വായ്പാ സാധ്യതയും കൂടി കേന്ദ്രം തടഞ്ഞു. അനുവദനീയമായ പതിനായിരത്തിൽ നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനം എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കൂടി ഇതിനോടൊപ്പം കൂട്ടി കണക്കാക്കുമ്പോൾ ബാക്കി ശേഷിക്കുന്നില്ല എന്നാണ് കേന്ദ്രം എടുത്ത നിലപാട്.

2021ൽ എടുത്ത വായ്പ കൂടി ഉൾപ്പെടുത്തി കാണിച്ചാണ് വിലക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് സംസ്ഥാന സർക്കാർ കൂടുതൽ തുക എടുത്തത്. കഴിഞ്ഞ വർഷം 9000 കോടിയും ഈ വർഷം 6000 കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുകയുടെ ആനുകൂല്യം പക്ഷെ അടുത്ത വർഷമേ എടുക്കാൻ പറ്റുകയുള്ളൂ എന്നുപറഞ്ഞാണ് കേന്ദ്രത്തിന്റെ വെട്ട്.

വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് 4065 കോടി രൂപ ഇപ്പോഴും കിട്ടാനുണ്ട്. മൊത്തം ചെലവിന്റെ 72 ശതമാനം സംസ്ഥാനം കണ്ടെത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.