Skip to main content

കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്, ട്രഷറി നീക്കിയിരിപ്പിലെ വായ്പയും തടഞ്ഞു

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം ഉടക്കിയത്. മുൻവർഷങ്ങളുടെ പരിധി ഒന്നിച്ച് കണക്കാക്കിയാണ് ഇതിന് നിദാനമായ സാങ്കേതിക തടസ്സം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിനെതിരെ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കം കാരണം 1000 കോടി രൂപ മാത്രമാണ് ഇനി പുറമേ നിന്ന് വായ്പ എടുക്കാനുള്ള പരിധിയിൽ ശേഷിക്കുന്നത്. ഈ സാങ്കേതികത മറികടക്കാൻ ‌ട്രഷറി നീക്കിയിരുപ്പ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സംസ്ഥാന സർക്കാരിനു മുന്നിലെ പോംവഴി. ഇപ്പോൾ ട്രഷറി നീക്കിയിരിപ്പ് വായ്പാ സാധ്യതയും കൂടി കേന്ദ്രം തടഞ്ഞു. അനുവദനീയമായ പതിനായിരത്തിൽ നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനം എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കൂടി ഇതിനോടൊപ്പം കൂട്ടി കണക്കാക്കുമ്പോൾ ബാക്കി ശേഷിക്കുന്നില്ല എന്നാണ് കേന്ദ്രം എടുത്ത നിലപാട്.

2021ൽ എടുത്ത വായ്പ കൂടി ഉൾപ്പെടുത്തി കാണിച്ചാണ് വിലക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് സംസ്ഥാന സർക്കാർ കൂടുതൽ തുക എടുത്തത്. കഴിഞ്ഞ വർഷം 9000 കോടിയും ഈ വർഷം 6000 കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുകയുടെ ആനുകൂല്യം പക്ഷെ അടുത്ത വർഷമേ എടുക്കാൻ പറ്റുകയുള്ളൂ എന്നുപറഞ്ഞാണ് കേന്ദ്രത്തിന്റെ വെട്ട്.

വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് 4065 കോടി രൂപ ഇപ്പോഴും കിട്ടാനുണ്ട്. മൊത്തം ചെലവിന്റെ 72 ശതമാനം സംസ്ഥാനം കണ്ടെത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.