Skip to main content

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും. ആരുടെ ഭാഗത്തുനിന്ന്‌ അഴിമതിയുണ്ടായാലും സർക്കാർ പരിരക്ഷയുണ്ടാകില്ല. ഒരു സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ സർക്കാർ കർശന നടപടിയെടുത്തു. തെറ്റുകാരനെ മാപ്പുസാക്ഷിയാക്കിയ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യലാണ്‌.

ചില ദുഷിച്ച പ്രവണതകളുണ്ടാകുന്നത്‌ സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ സംരക്ഷിക്കണം. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയില്ലാതിരിക്കാൻ സർക്കാരും സഹകരണവകുപ്പും നല്ല രീതിയിൽ ഇടപെടുന്നുണ്ട്‌. നിയമപരമായ രീതിയിലും ചിലർ അഴിമതിക്ക്‌ ശ്രമിക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തെറ്റായ രീതിയിൽ വായ്‌പ കൊടുക്കുന്നത്‌ ഈ ഗണത്തിൽപ്പെടും. ഒറ്റപ്പെട്ടതെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോ എന്നത്‌ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ഓഡിറ്റിൽ കുറ്റകരമായ കാര്യങ്ങളുണ്ടെങ്കിൽ പൊലീസിന്‌ കൈമാറുന്നത്‌ കൂടുതൽ കാര്യക്ഷമമാക്കും.

സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കും തമ്മിലുള്ള അനുനിമിഷം ബന്ധപ്പെടാനാകുന്ന സോഫ്‌റ്റ്‌വെയർ പ്രാഥമിക സംഘങ്ങൾക്കാകെ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. കേരള ബാങ്ക് രൂപീകൃതമായതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറി. മാതൃക മറ്റു സംസ്ഥാനങ്ങളും പഠിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.