Skip to main content

യുഡിഎഫ്‌ കേരളത്തെ വഞ്ചിക്കുന്നു

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന്‌ പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്‌. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. യോജിച്ച സമരത്തിനാണ്‌ സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌.

സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിൽക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ പ്രതിഷേധത്തെയാണ്‌ പ്രതിപക്ഷം നിഷേധിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ എതിരായ നിലപാടാണ്‌.

ഇക്കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുള്ളവരുണ്ട്. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയും അവകാശപ്പെട്ട വിഹിതം തടഞ്ഞുവച്ചും കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്ര ഗുരുതര സാഹചര്യം ഉണ്ടായിട്ടും അത്‌ ഉൾക്കൊള്ളാതെയാണ്‌ പ്രതിപക്ഷം സംസ്ഥാനവിരുദ്ധ നിലപാട്‌ എടുക്കുന്നത്‌.

ഫെബ്രുവരി എട്ടിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ഇത്‌ കേരളത്തിന്റെമാത്രം പ്രശ്നമല്ല. ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥയാണ്‌. ബിജെപിയിതര മുഖ്യമന്ത്രിമാർക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്‌. ബിജെപി ഭരിക്കുന്നിടങ്ങളിൽ വാരിക്കോരി പണം നൽകുമ്പോൾ കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം തടയുകയാണ്‌. 64,000 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. ക്ഷേമപെൻഷൻ വർധിപ്പിക്കാനും ജീവനക്കാരുടെ ഡിഎ വിതരണം ചെയ്യാനുമടക്കം ജനങ്ങളെ കൂടുതൽ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന്‌ കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.