Skip to main content

യുഡിഎഫ്‌ കേരളത്തെ വഞ്ചിക്കുന്നു

സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന്‌ പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്‌. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. യോജിച്ച സമരത്തിനാണ്‌ സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌.

സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിൽക്കുന്നത്‌ കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ പ്രതിഷേധത്തെയാണ്‌ പ്രതിപക്ഷം നിഷേധിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ എതിരായ നിലപാടാണ്‌.

ഇക്കാര്യത്തിൽ യുഡിഎഫിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുള്ളവരുണ്ട്. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയും അവകാശപ്പെട്ട വിഹിതം തടഞ്ഞുവച്ചും കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്ര ഗുരുതര സാഹചര്യം ഉണ്ടായിട്ടും അത്‌ ഉൾക്കൊള്ളാതെയാണ്‌ പ്രതിപക്ഷം സംസ്ഥാനവിരുദ്ധ നിലപാട്‌ എടുക്കുന്നത്‌.

ഫെബ്രുവരി എട്ടിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമടക്കം പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും. ഇത്‌ കേരളത്തിന്റെമാത്രം പ്രശ്നമല്ല. ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയെല്ലാം അവസ്ഥയാണ്‌. ബിജെപിയിതര മുഖ്യമന്ത്രിമാർക്കെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്‌. ബിജെപി ഭരിക്കുന്നിടങ്ങളിൽ വാരിക്കോരി പണം നൽകുമ്പോൾ കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം തടയുകയാണ്‌. 64,000 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. ക്ഷേമപെൻഷൻ വർധിപ്പിക്കാനും ജീവനക്കാരുടെ ഡിഎ വിതരണം ചെയ്യാനുമടക്കം ജനങ്ങളെ കൂടുതൽ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന്‌ കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.