Skip to main content

ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ്‌ മലപ്പുറത്തിന്റെ മുഖമുദ്ര

ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ്‌ മലപ്പുറത്തിന്റെ മുഖമുദ്ര. വർഗീയകലാപമില്ലാത്ത, സമുദായ മൈത്രിയുടെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ നാടാണിത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന സിദ്ധാന്തമാണ്‌ നടപ്പാക്കിയത്‌. അതനുസരിച്ച്‌ മലപ്പുറത്തെ വികലമായി ചിത്രീകരിച്ചു. അതിൽനിന്ന്‌ ഊർജമുൾക്കൊണ്ട്‌ മലപ്പുറത്തെ അപകീർത്തിപ്പെടുത്താനാണ്‌ ഇന്ന്‌ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്‌. 1921ലെ മലബാർ കാർഷിക കലാപത്തെ മുസ്‌ലിം ജനതയുടെ ഹാലിളക്കം എന്നാണ്‌ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്‌. അതേനിലയിൽ മാപ്പിള കലാപം എന്ന്‌ മുദ്രയടിക്കുകയാണ്‌ ഹിന്ദുത്വശക്തികൾ. കാർഷിക കലാപത്തെ കരിനിയമംകൊണ്ടുവന്ന്‌ വർഗീയമാനത്തോടെ അടിച്ചമർത്താൻ സാമ്രാജ്യതം ശ്രമിച്ചു. ആ കലാപത്തിൽ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കമേ ഇല്ല എന്നു വ്യാഖ്യാനിച്ച്‌ വർഗീയ ആക്രമണമായി ചിത്രീകരിക്കുകയാണ്‌ ഹിന്ദുത്വശക്തികളായ പുത്തൻ ഭരണാധികാരികൾ. വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലിമുസ്‌ലിയാർ തുടങ്ങിയവരെ സാമ്രാജ്യതവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന്‌ വെട്ടിമാറ്റി.

മലബാർ കലാപത്തെ കാർഷിക കലാപമെന്ന്‌ വിശേഷിപ്പിച്ച്‌ സമരത്തിന്റെ 25ാം വാർഷികവേളയിൽ ഇഎംഎസ്‌ എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ സർക്കാർ നിരോധിച്ചു. ഇതേ ദേശാഭിമാനിയാണ്‌ ഈ നാടിന്റെ യഥാർഥ ചരിത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്‌. ചരിത്രപരമായ വലിയ ശരിയാണ്‌ ദേശാഭിമാനി നിർവഹിക്കുന്നത്‌. ജനമനസ്സുകളുടെ ഒരുമയാണ്‌ മലപ്പുറത്ത്‌ കാണാനാവുക. എന്തെല്ലാം പ്രകോപനങ്ങൾ ആരിൽനിന്നെല്ലാം ഉണ്ടായി. ഒന്നിലും മലപ്പുറം പ്രകോപിതമായില്ല. ഈ നാടിന്റെ ബഹുസ്വരമായ സംസ്‌കാരത്തെ സംരക്ഷിക്കാനും വളർത്താനും എല്ലാവരും ശ്രമിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.