Skip to main content

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട്‌ അവരുടെ ലോഗോ ലൈഫ്‌ മിഷൻ വീടുകൾക്കുമുന്നിൽ വയ്‌ക്കണമെന്നാണ്‌ നിർദേശം. ചിലരുടെ ചിത്രം വയ്‌ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങൾ നൽകിയ ലൈഫ്‌ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 16,000 കോടി രൂപയാണ്‌ മുടക്കിയത്‌. കേന്ദ്രവിഹിതം 1370 കോടിമാത്രം. ഇത്രയും തുകമാത്രം മുടക്കിയവരുടെ ലോഗോയും ചിത്രങ്ങളും വയ്ക്കണമെന്ന നിർദേശത്തോട്‌ സംസ്ഥാന സർക്കാരിന്റെ നിലപാട്‌ അറിയിച്ചു. ‘ഇത്‌ നിങ്ങളുടെ വീടല്ല, ദാനംകിട്ടിയതാണ്‌’ എന്ന്‌ ഓർമിപ്പിക്കുന്ന രീതിയോട്‌ യോജിപ്പില്ല.

ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നാണ്‌ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്രം സഹകരിക്കാതിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ല. ലൈഫ്‌ മിഷൻ ആരംഭിക്കുമ്പോൾ സംസ്ഥാനം കേന്ദ്ര സർക്കാരുമായും ആലോചിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയും വിവിധ വകുപ്പുകളുടെ ഭവനനിർമാണ പ്രവർത്തനങ്ങളും ഒന്നിച്ച്‌ സമാഹരിച്ച്‌ ഒരു പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കാനാണ്‌ ശ്രമിച്ചത്‌. ഗ്രാമത്തിൽ വീടുനിർമിക്കാൻ 75,000 രൂപവരെയും നഗരത്തിൽ ഒന്നരലക്ഷം രൂപവരെയുമാണ്‌ കേന്ദ്രം നൽകുന്നത്‌. ഇതുകൊണ്ട്‌ താമസയോഗ്യമായ വീട്‌ നിർമിക്കാനാകില്ല. ആ പണവും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത്‌ നാലുലക്ഷമാക്കിയാണ്‌ വീട്‌ അനുവദിക്കുന്നത്‌. ഇതെല്ലാം മറച്ചുവച്ച്‌, എല്ലാം തങ്ങളുടെ വകയാണെന്ന്‌ പ്രചരിപ്പിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ