Skip to main content

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌

പ്രകോപനമുണ്ടാക്കാനാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന്‌ മുന്നിലേക്ക്‌ വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്‌ പോകുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്‌ വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌. കർഷകർക്ക് നേരെ തിരിഞ്ഞുനിൽക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ കേരളത്തിലുടനീളം ശക്തമായ കർഷകപ്രതിരോധം നേരിടേണ്ടിവരും. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി ഗവർണറെ ഉപകരണമാക്കുന്നു. കർഷകരെ സംബന്ധിച്ച പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഭൂ നിയമ ഭേദഗതി ബില്ല്. നിയമസഭ പാസാക്കിയ ബിൽ മതിയായ കാരണങ്ങളില്ലാതെ തടഞ്ഞുവയ്‌ക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്‌. ഗവർണർ അദ്ദേഹത്തിന്റെ നില വിട്ടിട്ട്‌ കുറെ കാലമായി, എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന്‌ കരുതുകയാണ്‌ അദ്ദേഹം. കേരള ചരിത്രത്തിൽ അത്യപൂർവമായ ജനകീയപ്രതിരോധവും പ്രതിഷേധവുമാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.