Skip to main content

ബിൽക്കിസ്‌ ബാനു കേസ്‌ വിധി, ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നത്

ബിൽക്കിസ്‌ ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു. തൃശൂരിൽവന്ന്‌ സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും ‘ഗ്യാരന്റി’ നൽകുകയും ചെയ്ത്‌ ദിവസങ്ങൾക്കുള്ളിലാണ്‌ മോദിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധി വന്നത്‌. ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നതാണ്‌ വിധി.

നിയമസംവിധാനത്തെ വെല്ലുവിളിച്ചാണ്‌ സംഘപരിവാറുകാരായ കൊലയാളികളുടെ ശിക്ഷയിൽ ഗുജറാത്ത്‌ സർക്കാർ ഇളവ് നൽകിയത്‌. കേന്ദ്ര സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നെന്ന്‌ ഗുജറാത്ത്‌ സർക്കാർതന്നെ കോടതിയിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന്‌ കുറ്റവാളികളെ വെറുതെവിടാനുള്ള യോഗ്യതയില്ലെന്നാണ്‌ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്‌. കോടതിയെ കബളിപ്പിക്കൽ അടക്കം കുറ്റവാളികളെ രക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നടത്തിയ തട്ടിപ്പുകളെല്ലാം വിധിയിൽ അക്കമിട്ട്‌ പറഞ്ഞിട്ടുണ്ട്‌.

വർഗീയകലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സമൂഹത്തിൽ അശാന്തി പടർത്തുകയും ഭീതിയുടെ അന്തരീക്ഷം നിലനിർത്തുകയുമാണ്‌ ബിജെപിയുടെ ശൈലി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ്‌ വിധി. ഇത്‌ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കും.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.