Skip to main content

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌. കോടതി ഇടപെട്ടപ്പോഴാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

ഗുസ്‌തി താരങ്ങൾ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്‌തത്‌ ബിജെപി എംപികൂടിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിന്റെ പീഡനത്തിനെതിരെയാണ്‌. ഇപ്പോൾ അദ്ദേഹത്തിന്റെ ബിനാമിയെ ഫെഡറേഷന്റെ ഭാരവാഹിയാക്കി. മണിപ്പൂരിൽ രണ്ട്‌ സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരാക്കി നടത്തിച്ചതിൽ പ്രധാനമന്ത്രിക്ക്‌ പ്രതിഷേധമില്ല. കത്വയിലും ഹാഥ്‌രസിലും ബിജെപി പ്രതികളെ സംരക്ഷിച്ചു. ഹാഥ്‌രസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്‌ത സിദ്ധിഖ്‌ കാപ്പനെ അറസ്റ്റ്‌ ചെയ്‌തു. ബിൽകിസ്‌ ബാനു കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ ഇടപെട്ടത്‌ ഗുജറാത്ത്‌ സർക്കാരാണ്‌. ജയിൽമോചിതരായ പ്രതികളെ പൂമാലയിട്ടാണ്‌ ബിജെപിക്കാർ സ്വീകരിച്ചത്‌.

തൃശൂരിൽ ബിജെപിയുടെ മഹിളാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കുടുംബശ്രീയെക്കുറിച്ച്‌ മിണ്ടിയില്ല. 45 ലക്ഷം സ്‌ത്രീകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിക്കുന്ന കുടുംബശ്രീക്ക്‌ 39 രാജ്യങ്ങളുമായി ബന്ധമുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട ചില മലയാളി വനിതകളുടെ പേരുകൾ പ്രസംഗത്തിൽ പറയാതിരുന്നത്‌ ബോധപൂർവമാണ്‌.

തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ കേരളമാണ്‌. പാർലമെന്റിലും അസംബ്ലിയിലും 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കുമെന്നാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌. വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ ഇത്‌ നടപ്പാക്കാത്തത്‌.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.