Skip to main content

ഇഡിയുടെത് രാഷ്ട്രീയ നീക്കം, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമായ കിഫ്ബിയെ തകർക്കലാണ് അവരുടെ ലക്ഷ്യം.

അന്വേഷണ എജൻസി ഒരു കാര്യം ചോദിക്കുന്നതിന് മറുപടി നൽകുന്നതിൽ അഭിമാനപ്രശ്നം ഒന്നും ഇല്ല. എന്നാൽ ആദ്യം അയച്ച ആ നോട്ടീസിൽ അവർക്ക് നമ്മേകുറിച്ചുള്ള എല്ലാവിവരവും അറിയണം. അത് എന്തിന് എന്ന് അറിയണ്ടേ? പൗരന്റെ സ്വകാര്യത എന്നതുണ്ടല്ലോ. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി പറഞ്ഞതും ഇങ്ങനെ വട്ടം ചുറ്റിയുള്ള അന്വേഷണം വേണ്ടെന്നാണ്. അന്വേഷണം മസാല ബോണ്ട് സംബന്ധിച്ചാണെന്ന് ഒന്നരവർഷത്തിന് ശേഷമാണെന്ന് ഇഡി മറുപടി പറയുന്നത്. മസാല ബോണ്ടിന്റെ അധികാരി റിസർവ് ബാങ്ക് ആണ്. അതേകുറിച്ച് റിസർവ് ബാങ്ക് കോടതിയിൽ മറുപടി കൊടുത്തിട്ടുള്ളതുമാണ്.

പ്രതിപക്ഷത്തെ ഒതുക്കാനുള്ള മോദിയുടെ രാഷ്രടീയ നീക്കത്തിന്റെ ഭാഗമാണ് ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകൾ. കേരളത്തിലെ കോൺഗ്രസുകാർക്ക് മാത്രമാണ് ആ ബോധമില്ലാത്തത്. തിരഞ്ഞെടുപ്പിൽ തുത്തുവാരാൻ പോകുകയാണെന്ന് പറയുമെങ്കിൽ മോദിക്ക് ഉള്ളിൽ വലിയ ഭയമാണെന്നും അങ്ങിനെ വിറളി പിടിച്ചാണ് പ്രതിയോഗികൾക്കെതിരെ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ