Skip to main content

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ ദുരുദ്ദേശ്യംവച്ച്‌ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയാണ്‌ പ്രധാനമന്ത്രി ചെയ്യേണ്ടത്‌.

സ്വർണക്കടത്തിന്റെ ഓഫീസ്‌ അറിയാം എന്നാണ്‌ പ്രധാനമന്ത്രി തൃശൂരിൽ പ്രസംഗിച്ചത്‌. എല്ലാവർക്കും അറിയാവുന്ന ഓഫീസ്‌ കേന്ദ്രസർക്കാരിന്റേതാണ്‌. കേന്ദ്രസർക്കാരിനു കീഴിലുള്ള വിമാനത്താവളങ്ങളിലൂടെയാണ്‌ കള്ളക്കടത്തുകൾ നടക്കുന്നത്‌. നയതന്ത്രബാഗേജ്‌ വഴിയാണ്‌ സ്വർണം എത്തിയതെന്ന്‌ ഒരു കേന്ദ്രമന്ത്രി പറഞ്ഞപ്പോൾ അല്ലെന്ന്‌ സഹമന്ത്രി വി മുരളീധരൻ പറയുന്നു. ഇതിന്റെയൊക്കെ അർഥം എന്താണ്‌. അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ യഥാർഥപ്രതികൾ പിടിക്കപ്പെടുമായിരുന്നു. ശരിയായ അന്വേഷണത്തെ കേന്ദ്രം ഭയപ്പെടുകയാണ്‌. സംസ്ഥാന സർക്കാരിനെതിരെ സ്വർണക്കടത്ത്‌ കേസ്‌ പറഞ്ഞ്‌ നേരത്തേയും വലിയ ആക്രമണങ്ങളുണ്ടായി. ജനങ്ങൾ സർക്കാരിനൊപ്പം നിന്നതോടെ അതൊന്നും ഏശിയില്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.