Skip to main content

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിൽ

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടുകയാണ്‌. തൊഴിൽനിയമം ഭേദഗതി ചെയ്തും മിനിമം വേതനം നിശ്ചയിക്കാനുള്ള തത്വങ്ങൾ ദുർബലമാക്കിയും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു. മാനേജ്മെന്റുകൾക്ക് ജോലിസമയം നിശ്ചയിക്കാൻ അധികാരം നൽകിയതിലൂടെ, പൊരുതിനേടിയ നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. പൊതുമേഖലയിൽ സംവരണതത്വങ്ങൾ അട്ടിമറിച്ചു. വൈദ്യുതമേഖലയിൽ പ്രസരണം നടത്തിയിരുന്ന പവർ ഗ്രിഡ് കോർപറേഷനെ ഒഴിവാക്കി അദാനിക്ക് അവസരം നൽകി. വിതരണവും കുത്തകകൾക്ക് കൈമാറാനാണ് നീക്കം. സ്മാർട്ട് മീറ്റർ എന്ന ആശയം അതിനുള്ള കുറുക്കുവഴിയാണ്. ഭക്ഷ്യശേഖരണം, -വിതരണം, ധാന്യശേഖരണം എന്നിവയും കുത്തകകൾക്ക് കൈമാറാനാണ് ശ്രമിക്കുന്നത്‌.

ഇതിനെതിരെ രാജ്യത്തെ ഏക ബദലായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനാണ് ഇവരുടെ നീക്കം. ഇതിന് കോൺഗ്രസും കൂട്ടുനിൽക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. ചെത്തുതൊഴിലാളി ഫെഡറേഷന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പുതിയ മദ്യനയത്തിനും ടോഡി ബോർഡിനും രൂപം നൽകിയത്. സർക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തൊഴിലാളിസമൂഹത്തിനുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.