Skip to main content

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണ്. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആർഎസ്എസ് ഉയർത്തുന്ന വർഗീയരാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോൺഗ്രസിന് വേണ്ടത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രത്തിന്‌ കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതും മോദിയാണ്. ഈ നടപടി മതനിരപേക്ഷതയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനില്ലെന്ന സിപിഐ എം നിലപാട് സുവ്യക്തമാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും ഇന്ത്യയാണ് മോദിയുടെ പുതിയ ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും തകർക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതും ഇതിനാണ്.

ബിജെപിയിതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന് ഗവർണർമാരെ ഉപയോഗിക്കുന്നു. ഇത് ഫെഡറലിസത്തിനുനേരെയുള്ള വെല്ലുവിളിയാണ്. കേരള ഗവർണർ ബിജെപിയുടെ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈകൊടുക്കാതെ പിന്തിരിഞ്ഞുനിന്ന ഗവർണറുടെ നിലപാട് നിന്ദ്യമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.