Skip to main content

യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

പതിനെട്ട്‌ യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനവുമുണ്ടായിട്ടില്ല, അവർ നിശ്ശബ്ദരാണ്‌. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത്‌ രണ്ട്‌ എൽഡിഎഫ്‌ എംപിമാർ മാത്രമാണ്‌. യുഡിഎഫ്‌ എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്‌ചയാണ്‌. കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം ഉയർത്താനും യുഡിഎഫ്‌ എംപിമാർ ഒരുക്കമല്ല. യുഡിഎഫ്‌ എംപിമാരുടെ എണ്ണം വർധിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ ജനങ്ങളും തിരിച്ചറിഞ്ഞു. അവർ നാടിന്റെ ആവശ്യത്തിനും വികാരത്തിനും ഒപ്പമല്ല. കേരളം നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്നാണ്‌ അവർ ചിന്തിക്കുന്നത്‌.

പ്രളയം, കോവിഡ്‌ കാലത്തും കേരളത്തിന്‌ അർഹമായ സഹായം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങാൻ യുഡിഎഫ്‌ എംപിമാരെ കണ്ടില്ല. ഇതേ ചിന്തയാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തിനുമുള്ളത്‌. കേരളത്തിൽ പുതിയൊരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ്‌ അവർ. സർക്കാരിന്‌ പ്രതിപക്ഷം പിന്തുണ നൽകുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ്‌ നവകേരള സദസ്സിലെ വൻ ജനക്കൂട്ടം. അധികാരത്തിൽനിന്നു പിന്തള്ളപ്പെട്ടതു മുതൽ യുഡിഎഫ്‌ നേതാക്കളുടെ ചിന്താഗതി ഈ വിധമാണ്‌. തങ്ങൾ അധികാരത്തിൽ ഇല്ലെങ്കിൽ പിന്നൊന്നും വേണ്ടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.