Skip to main content

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസൃഷ്ടി

വെട്ടിക്കുറച്ച തുകയിൽനിന്ന്‌ 3140 കോടി കടമെടുക്കാൻ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തിനൊടുവിൽ. സംസ്ഥാനത്തിന്‌ അർഹമായ മുഴുവൻ വിഹിതവും നൽകിയെന്നും കണക്ക്‌ നൽകാത്തതിനാലാണ്‌ തുക നൽകാത്തതെന്നും പറഞ്ഞ്‌ സ്വന്തം നടപടിയെ ന്യായീകരിച്ച കേന്ദ്ര സർക്കാരാണ്‌ ഒടുവിൽ വഴങ്ങുന്നത്‌. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ വാദം ശരിയെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്ര സർക്കാർ നടപടിയെന്നതും ശ്രദ്ധേയം. ഇത്തരം വായ്‌പകളെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കാൻ പാടില്ലെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. അതിനാൽ ഈ തുക അടുത്തവർഷത്തെ കടമെടുപ്പു പരിധിയിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ്‌ കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയും ഇതുവരെ എടുത്ത വായ്‌പകളെല്ലാം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറയ്‌ക്കുക എന്ന അസാധാരണ നടപടിയാണ്‌ കേന്ദ്രത്തിൽനിന്നുണ്ടായത്‌. ഇതിൽ ഈ വർഷം വെട്ടിക്കുറച്ച നടപടിയാണ്‌ ഇപ്പോൾ ഒരു വർഷത്തേക്ക്‌ നീട്ടിവച്ചത്‌.

അതേസമയം, കേന്ദ്ര സർക്കാർ എടുക്കുന്ന ഓഫ്‌ ബജറ്റ്‌ വായ്‌പ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. വർഷം മൂന്നുമുതൽ അഞ്ചു ലക്ഷം കോടിവരെയാണ്‌ കേന്ദ്രം ഇത്തരത്തിൽ വായ്‌പ എടുക്കുന്നത്‌. ഇക്കാര്യം സംസ്ഥാനം പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമാണ്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടമെടുപ്പു പരിധി. കേരളം മൂന്നു ശതമാനത്തിൽ ഒതുങ്ങണമെന്ന്‌ വാശിപിടിക്കുന്ന കേന്ദ്ര സർക്കാരാകട്ടെ നാലും അഞ്ചും ശതമാനമാണ്‌ എല്ലാ വർഷവും കടമെടുക്കുന്നത്‌. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.