Skip to main content

കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണം

കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളിയും അവഗണനയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പാർലമെന്റിൽ കേന്ദ്രം നൽകിയ വിചിത്രമറുപടിയുടെ വെളിച്ചത്തിലാണിത്‌. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവിയില്ലെന്ന പേരിൽ, ഇവിടെനിന്ന്‌ സർവീസ്‌ നടത്താൻ വിദേശ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുന്നില്ല. എന്നാൽ കണ്ണൂരിനുശേഷം ആരംഭിച്ച ഗോവ മോപ്പയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ഈ പദവിയില്ലെങ്കിലും അന്താരാഷ്ട്ര സർവീസ്‌ ആരംഭിക്കുവാൻ ഒമാൻ എയറിന് കേന്ദ്രം അനുമതി നൽകി.

ഗോവയിലെ ദാബോലിം വിമാനത്താവളത്തിൽനിന്ന്‌ നടത്തിവന്നിരുന്ന സർവീസുകൾ ആണ് മോപ്പയിലേയ്‌ക്ക്‌ മാറ്റിയത്‌. എത്തിഹാദ് എയർലൈൻസ് ജയ്‌പുരിൽനിന്ന്‌ നടത്തിവന്നിരുന്ന സർവീസുകൾ കണ്ണൂരിലേക്ക് മാറ്റാൻ നേരത്തെ അപേക്ഷ നൽകിയിയെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. ഈ ഇരട്ടത്താപ്പ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡിസംബർ നാലിന്‌ രാജ്യസഭയിൽ ബ്രിട്ടാസ്‌ ചോദ്യം ഉന്നയിച്ചത്‌. ഒമാനുമായി ഒപ്പിട്ട കരാറിൽ ഗോവയ്‌ക്ക്‌ മൊത്തത്തിലാണ് ഈ പദവി നൽകിയിരിക്കുന്നതെന്നും കേരളത്തിന്റെ കാര്യമെടുത്താൽ അപ്രകാരം പറ്റില്ലെന്നുമാണ്‌ കേന്ദ്രം പ്രതികരിച്ചത്‌.

ഇത്‌ വസ്‌തുതവിരുദ്ധമാണെന്ന്‌ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ഒമാനുമായി 1995-ൽ ഇന്ത്യ ഒപ്പു വെച്ച കരാറിലൊന്നും ഏതെങ്കിലും സംസ്ഥാനത്തിന് മൊത്തമായി ഈ പദവി നൽകുന്നതിനെക്കുറിച്ച് പറയുന്നില്ല. വിമാനത്താവള അടിസ്ഥാനത്തിൽ മാത്രമേ ഈ പദവി നൽകുവാൻ കഴിയൂ എന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഈ പദവിയുള്ള സ്ഥലങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളതിലും ഗോവയുടെ പേരല്ല, മറിച്ച് ദാബോലിം വിമാനത്താവളത്തിന്റെ പേരാണുള്ളതെന്ന്‌ സ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ചൂണ്ടിക്കാട്ടി

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.