Skip to main content

യുഡിഎഫ് നിലപാട് കേരളത്തിന് എതിര്

സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണ്. കേരളത്തിന്‌ അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക്‌ ഒന്നിച്ച്‌ നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറി. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ യുഡിഎഫ് തയ്യാറായില്ല. കേരളത്തിനെതിരായ നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌.

കേന്ദ്രത്തിന്റെ ധനകാര്യ മാനേജ്‌മെന്റ്‌ കേരളത്തിന്‌ എതിരാണ്‌. ഓരോ വർഷവും അർഹതപ്പെട്ട നികുതിവിഹിതം കുറയ്‌ക്കുകയാണ്‌. കേന്ദ്രം പിരിച്ചെടുക്കുന്നതിന്റെ 46 ശതമാനമാണ് കേരളത്തിന് തന്നത്. ഇതും വീണ്ടും കുറച്ചു. ഇപ്പോൾ 29 ശതമാനം വരെയായി. അതേ സമയം 76 ശതമാനം വരെ ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുത്ത് കൊടുത്തതിന്റെ കടവും സംസ്ഥാനത്തിന്റെ ബാധ്യതയിൽപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും വിനിയോഗവും കൃത്യമാണ്. സഞ്ചിതകടം കുറഞ്ഞുവരികയാണ്. ഇത് കേന്ദ്ര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിച്ചു. വിലക്കയറ്റവും നിയന്ത്രിക്കാൻ കഴിയുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് നാം ഒന്നാമതാണ്. മൂന്ന് ലക്ഷം പേർക്ക് കൂടി വീട് കിട്ടുമ്പോൾ എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറും. ഇത്തരം കാര്യങ്ങൾ നമ്മുടെ ധനവിനിയോഗത്തിലെ മികവിനെയാണ്‌ കാണിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.