Skip to main content

പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമന കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നു

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ "പ്രൊഫസർ ഓഫ് പ്രാക്ടീസ്" എന്ന പേരിൽ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും അതിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നും എത്ര പേരുണ്ടെന്നുമുള്ള ചോദ്യത്തിന് അത്തരം കണക്കുകൾ നൽകാതെ രാജ്യത്ത് ഇന്ന് വരെ 4255 പേർ "പ്രൊഫസർ ഓഫ് പ്രാക്ടീസ്" പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ഒ‍ഴുക്കൻ മറുപടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയം നല്കിയത്. ഇങ്ങനെ ഒരു മറുപടി നൽകിയതിലൂടെ കേന്ദ്രം എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി സംശയിക്കാവുന്നതാണ്. കൃത്യവും വ്യക്തവുമായ ചോദ്യമായിരുന്നിട്ടു കൂടി ഉത്തരത്തിലെ ഒ‍ഴിഞ്ഞുമാറൽ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടോ എന്ന ആശങ്ക ഉളവാക്കുന്നു. അതിനാൽ ഇത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ എത്രയും വേഗം വെളിപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
 

കൂടുതൽ ലേഖനങ്ങൾ

കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിനെയും പാർടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ തൃശൂർ ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി

കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിനെയും പാർടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ ജനാധിപത്യ മര്യാദകളുടെ സർവ്വപരിധികളും ലംഘിക്കുന്ന നീക്കങ്ങൾക്കെതിരെ തൃശൂർ ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.