Skip to main content

സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി

യുഡിഎഫ് എംപിമാർ കേരള ജനതയെ ഒരിക്കൽക്കൂടി വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം ഇന്നലെ എൽഡിഎഫ്‌ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട്‌ നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ്‌ എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട്‌ സ്വീകരിച്ചിരുന്നു.

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുകകൂടി പരിഗണിച്ച് സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം കേരള എംപിമാർ മുഴുവൻ യോജിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഉണ്ടായ ഈ ധാരണയുടെ അടിസ്ഥാനത്തിൽ നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ്‌ എംപിമാർക്ക്‌ കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ദിവസത്തിനുശേഷം യുഡിഎഫ്‌ എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും നൽകി. എന്നാൽ ഇതും രണ്ട്‌ ദിവസം കയ്യിൽവച്ചശേഷം സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർത്താൽ മാത്രമേ നിവേദനം നൽകാൻ സഹകരിക്കൂ എന്ന് യുഡിഎഫ്‌ എംപിമാർ ശഠിച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന്‌ വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അറിയിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ചേർന്ന്‌ ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട് നിവേദനം സമർപ്പിച്ചു. എൽഡിഎഫ്‌ എംപിമാരയ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്‌, തോമസ് ചാഴികാടൻ എന്നിവർ സംയുകതമായാണ് നിവേദനം സമർപ്പിച്ചത്.

സങ്കുചിത രാഷ്ട്രീയ ചിന്തകൾക്ക് അടിമപ്പെട്ട് സംസ്ഥാനത്തിന്റ വികസന സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്ന നയമാണ് യുഡിഎഫ് എംപിമാർ സ്വീകരിച്ചുവരുന്നത്. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ ആരോപണങ്ങളും നിരന്തരമായി ഇവർ പാർലമെന്റിൽ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ കേരള ജനതയെ പിന്നിൽ നിന്നും കുത്തുന്ന നിലപാട് യുഡിഎഫ്‌ എംപിമാർ അവസാനിപ്പിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.