Skip to main content

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ എതിർക്കും, ഒരു സംശയവും വേണ്ട. കേരളം നടത്തുന്ന സർവകലാശാലകളുടെ നിയന്ത്രണം ആർഎസ്എസുകാരെ ഏല്പിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭയിൽ ഒരു ആർഎസ്എസുകാരനും നാമമാത്രമായ പ്രവേശനം പോലും ഇല്ല എന്ന് അദ്ദേഹം ഓർക്കണം. അങ്ങനെ ജനങ്ങൾ തീരുമാനിക്കാതെ, ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയോഗിച്ചിരിക്കുന്നു എന്ന ഉന്നതജനാധിപത്യപാരമ്പര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ആർഎസ്എസുകാരെ ഏല്പിക്കാം എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നു എങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയേണ്ടി വരും.
കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം. ആർഎസ്എസിന് ആത്മാവ് വിറ്റ മുസ്ലിം എന്നതാണ് ആരിഫ് മുഹമ്മദ് ഖാൻറെ യോഗ്യത എന്ന് ഞാൻ അദ്ദേഹത്തെ ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു. ജർമനിയിൽ ഹിറ്റ്‌ലറെ അനുകൂലിച്ച് സ്ഥാനമാനങ്ങൾ നേടിയ ജൂതർ ഉണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ന് ആരിഫ് ഖാൻ ആർഎസ്എസിനു വേണ്ടി തെരുവിൽ അട്ടഹസിക്കുന്നതിന് സമാനമായി അവർ പെരുമാറി. പക്ഷേ, ഒടുവിൽ നാസി ഭീകരർ അവരെത്തേടിയും വന്നു. അതുപോലെ ആരിഫ് മുഹമ്മദ് ഖാനെത്തേടി ആർഎസ്എസുകാർ വരുമ്പോഴും കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെതിരെ രംഗത്തുണ്ടാവും.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.