Skip to main content

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ എതിർക്കും, ഒരു സംശയവും വേണ്ട. കേരളം നടത്തുന്ന സർവകലാശാലകളുടെ നിയന്ത്രണം ആർഎസ്എസുകാരെ ഏല്പിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭയിൽ ഒരു ആർഎസ്എസുകാരനും നാമമാത്രമായ പ്രവേശനം പോലും ഇല്ല എന്ന് അദ്ദേഹം ഓർക്കണം. അങ്ങനെ ജനങ്ങൾ തീരുമാനിക്കാതെ, ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയോഗിച്ചിരിക്കുന്നു എന്ന ഉന്നതജനാധിപത്യപാരമ്പര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ആർഎസ്എസുകാരെ ഏല്പിക്കാം എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നു എങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയേണ്ടി വരും.
കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം. ആർഎസ്എസിന് ആത്മാവ് വിറ്റ മുസ്ലിം എന്നതാണ് ആരിഫ് മുഹമ്മദ് ഖാൻറെ യോഗ്യത എന്ന് ഞാൻ അദ്ദേഹത്തെ ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു. ജർമനിയിൽ ഹിറ്റ്‌ലറെ അനുകൂലിച്ച് സ്ഥാനമാനങ്ങൾ നേടിയ ജൂതർ ഉണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ന് ആരിഫ് ഖാൻ ആർഎസ്എസിനു വേണ്ടി തെരുവിൽ അട്ടഹസിക്കുന്നതിന് സമാനമായി അവർ പെരുമാറി. പക്ഷേ, ഒടുവിൽ നാസി ഭീകരർ അവരെത്തേടിയും വന്നു. അതുപോലെ ആരിഫ് മുഹമ്മദ് ഖാനെത്തേടി ആർഎസ്എസുകാർ വരുമ്പോഴും കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെതിരെ രംഗത്തുണ്ടാവും.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ