Skip to main content

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു

കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണ്. രാജ്യത്തെതന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രധനമന്ത്രി. ജിഎസ്ടിയുടെ 100 ശതമാനവും ഐജിഎസ്ടിയുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുവെന്നാണ് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. തെറ്റിദ്ധാരണ പടർത്താൻ ബോധപൂർവം നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണിത്‌.

ജിഎസ്ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുടെതന്നെ നികുതിവരുമാനമാണ്. ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് നികുതി അവകാശത്തിന്റെ 44 ശതമാനമാണ്. നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം നിർദേശിച്ചു. ഇതാകട്ടെ അഞ്ച് വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്ന തുക കേന്ദ്രസർക്കാർ ഫണ്ടിൽനിന്നല്ല, പ്രത്യേക സെസ് ഏർപ്പെടുത്തിയാണ് സമാഹരിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള സെസ് കേന്ദ്രം ഇപ്പോഴും പിരിക്കുന്നു. റവന്യു ന്യൂട്രൽ നിരക്ക് ജിഎസ്ടിക്ക് മുമ്പും അത് നടപ്പാക്കിയപ്പോഴും 16 ശതമാനമായിരുന്നു. ഇപ്പോഴത് 11 ശതമാനമായി. 35-.45 ശതമാനം നികുതി നിരക്കുണ്ടായ ഇരുനൂറിലേറെ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി വന്നപ്പോൾ 28 ശതമാനമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ നിരക്ക് വീണ്ടും കുറച്ചു. ഇപ്പോഴത് 18 ശതമാനമാക്കി. നികുതി കുറച്ചതിലൂടെ ഈ ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞില്ല. ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നുമാത്രമല്ല, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻനഷ്ടവുമുണ്ടായി.

ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്ര–സംസ്ഥാന സാമ്പത്തിക ഇടപാടിൽ സുതാര്യതയില്ല. സുതാര്യതയുണ്ടാകണമെങ്കിൽ ജിഎസ്ടിയിലൂടെ സമാഹരിക്കുന്ന തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കണം. കേന്ദ്രത്തിന്‌ വലിയ ചെലവാണെന്നാണ് പറയുന്നത്. 15-ാംധനകാര്യ കമീഷൻ റിപ്പോർട്ട്‌ പ്രകാരം ആകെ ചെലവിന്റെ 62.4 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രത്തിനാണ്. ഈ വസ്തുത കേന്ദ്രധനമന്ത്രി മറച്ചുവയ്‌ക്കുന്നു.

കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറയ്‌ക്കാനാണ് നീക്കം. 10-ാംധനകാര്യ കമീഷന്റെ കാലയളവിൽ സംസ്ഥാനവിഹിതം 3.875 ശതമാനമായിരുന്നു. 15-ാംധനകാര്യ കമീഷന്റെ കാലയളവിൽ 1.92 ശതമാനമായി. പകുതിയിലധികം വെട്ടിക്കുറച്ചിട്ടാണ്‌ അധികം ലഭിക്കുന്നുവെന്ന കേന്ദ്രധനമന്ത്രിയുടെ വാദം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.