Skip to main content

കേരളത്തെ പിറകോട്ടടിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്

കേരളത്തെ പിറകോട്ടടിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത്. ഓഖി, നിപ്പ, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച നാടിനെ കേന്ദ്ര സർക്കാർ അവഗണിക്കുന്ന സ്ഥിതിയാണുണ്ടായത്‌. നമ്മുടെ നാടിന്റെ അതിജീവനം ലോക ശ്രദ്ധ നേടിയതാണ്‌. നാടാകെ ഒരുമിച്ച് നിൽക്കേണ്ട ഘട്ടത്തിൽപ്പോലും കേന്ദ്രസർക്കാർ അർഹതപ്പെട്ടത് നിഷേധിച്ചു. നാടിനെ ഉയർത്തിക്കൊണ്ടുവരേണ്ട ഘട്ടത്തിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. സഹായിക്കാൻ തയ്യാറായ രാഷ്ട്രങ്ങളെപ്പോലും പിന്തിരിപ്പിച്ചു. കേരളം രക്ഷപ്പെടാൻ പാടില്ലെന്ന ലക്ഷ്യം മാത്രമാണ്‌ കേന്ദ്രസർക്കാരിനുണ്ടായത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങൾ നിരാകരിച്ചുകൊണ്ട്‌ കേരളത്തെ ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. ഈ ഘട്ടങ്ങളിൽ കേരളത്തിനൊപ്പം നിൽക്കാതെ എതിർപ്പ് ഉയർത്താനാണ്‌ പ്രതിപക്ഷമായ യുഡിഎഫും ശ്രമിച്ചത്‌. അത്‌ ഇന്നും തുടരുന്നു. കേന്ദ്ര വിവേചനത്തെ ചോദ്യം ചെയ്യാൻപോലും യുഡിഎഫ് തയ്യാറാകുന്നില്ല.

കേരളത്തിന്റെ ശബ്ദം ഉയരേണ്ട പാർലമെന്റിൽ യുഡിഎഫ്‌ എംപിമാർ മൗനം പാലിക്കുകയാണ്‌. പ്രളയകാലത്തെ ജീവനക്കാരുടെ സാലറി ചലഞ്ചിനെപ്പോലും എതിർത്തു. ദുരവസ്ഥകളിൽ നാടിനോടൊപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല. ഓരോ കാലത്തും ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്ത്‌ കാലാനുസൃതമായ മുന്നേറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് അതിജീവനത്തിന്റെ അടിസ്ഥാനം. ഒരുമയോടെയും ഐക്യത്തോടെയും നേരിട്ടാൽ നമുക്ക് അസാധ്യമായി ഒന്നുമില്ല.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.