Skip to main content

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും ആവിശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ നൽകിയ നിവേദനത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന്‌ വേണ്ടി പെട്രനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സ. ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി.

മണിപ്പൂരിലെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. പി കെ ശ്രീമതി ടീച്ചർ, ജനറൽ സെക്രട്ടറി സ. മറിയം ധാവ്ളെ എന്നിവർക്കൊപ്പം മണിപ്പുർ സന്ദർശിച്ചപ്പോൾ നേരിൽ കണ്ട കാര്യങ്ങൾ സ. ബൃന്ദ കാരാട്ട് രാഷ്ട്രപതിയെ അറിയിച്ചു.

ജനങ്ങൾക്ക്‌ സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയപരിഹാരമാണ്‌ ആവശ്യം. മുഖ്യമന്ത്രിയെ നീക്കുകയാണ്‌ അതിനായി ആദ്യം ചെയ്യേണ്ടത്‌. 55000ത്തോളം പേർ 350 ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്‌. ക്യാമ്പുകളിൽ കടുത്ത ദുരിതമാണ്‌. മഴ കൂടിയായതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. കുട്ടികൾക്ക്‌ ഇപ്പോഴും സ്‌കൂളിൽ പോകാനാകുന്നില്ല.

കലാപത്തിലെ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി നഷ്ടപരിഹാരം നൽകണം. വീട്‌ നഷ്ടമായവരെ പുനരധിവസിപ്പിക്കണം. പൊതുവിതരണ സംവിധാനം വിപുലമാക്കണം. എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം. തൊഴിലില്ലായ്‌മ രൂക്ഷമാവുകയും വരുമാനം ഇടിയുകയും ചെയ്‌ത സാഹചര്യത്തിൽ സാമ്പത്തികസഹായം ഉറപ്പാക്കണം. ആരോഗ്യസംവിധാനം താറുമാറായ ആദിവാസി മേഖലകളിലേക്ക്‌ എത്രയും വേഗം ഡോക്ടർമാരെ അയക്കമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.