Skip to main content

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്ര സർക്കാർ

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നിരസിച്ചതിനെ സംബന്ധിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര സർക്കാർ നിഷേധ നിലപാട് ആവർത്തിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന് പോയിൻറ് ഓഫ് കാൾ പദവി കേന്ദ്ര ഗവൺമെൻറ് നൽകുകയാണെങ്കിൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് സർവീസുകൾ നടത്തുവാൻ കഴിയൂ. പുതുതായി കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കാൻ കഴിയില്ല എന്നതാണ് കേന്ദ്ര നിലപാട്. ഇതിനോടകം നിരവധി നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് ഈ പദവി ഉണ്ടെന്നിരിക്കെ ഇപ്രകാരം ഒരു ഏകപക്ഷീയ നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് യുക്തിസഹമല്ല, മറിച്ചു വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി അവിടെ നിന്നും ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവീസുകൾ നടത്തുവാനുള്ള അനുമതി വാങ്ങിയെടുക്കുക എന്നതാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. പോയിൻറ് ഓഫ് കാൾ പദവി ലഭിക്കുകയാണെങ്കിൽ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസുകൾ നടത്താൻ സാധിക്കും. നിലവിൽ കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ ഉൾപ്പെടെ രണ്ട് ആഭ്യന്തര വിമാന കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്, എന്നാൽ അവയൊന്നും കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുവാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സർവ്വീസുകൾക്ക് പോലും വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരിൽ നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കുന്നു.

വിമാന സർവീസുകൾ വർധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച വിമാനത്താവളത്തിന് നിർമ്മാണാവശ്യത്തിന് എടുത്ത 800 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പ തിരിച്ചടയ്ക്കുവാനുണ്ട്. കൂടുതൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തെങ്കിൽ മാത്രമേ ലാഭകരമായും വിജയകരമായും വിമാനത്താവളം പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നത് കേന്ദ്ര ഗവൺമെന്റിനും അറിവുള്ള കാര്യമാണ്. എന്നിട്ട് കൂടി പോയിൻറ് ഓഫ് കാൾ പദവി നൽകാതെ കണ്ണൂർ വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുവാൻ കേന്ദ്രം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് സ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.